ന്യൂഡൽഹി : കാട്ടിലൂടെയും ദുർഗമ പാതകളിലൂടെയും 22 മണിക്കൂർ നടന്നാണ് ഭീകരർ പഹൽഗാമിൽ കൂട്ടക്കൊലയ്ക്ക് എത്തിയതെന്ന് സുരക്ഷാസേനകൾ കണ്ടെത്തി. ഏപ്...
ന്യൂഡൽഹി : കാട്ടിലൂടെയും ദുർഗമ പാതകളിലൂടെയും 22 മണിക്കൂർ നടന്നാണ് ഭീകരർ പഹൽഗാമിൽ കൂട്ടക്കൊലയ്ക്ക് എത്തിയതെന്ന് സുരക്ഷാസേനകൾ കണ്ടെത്തി. ഏപ്രിൽ 22ന് 26 പേരെയാണ് ഭീകരർ കൂട്ടക്കൊല ചെയ്തത്. സംഘത്തിൽ നാല് ഭീകരർഉണ്ടായിരുന്നു എന്നാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ മൂന്നുപേർ പാക്കിസ്ഥാനികളും ആദിൽ തോക്കർ എന്ന ഭീകരൻ കാശ്മീരിയുമാണ്. 2018 ലാണ് തോഹർ പാകിസ്ഥാനിലേക്ക് ആദ്യമായി പോയത്. അന്ന് അയാൾ ഔദ്യോഗിക രേഖകൾ കാട്ടിയാണ് പോയത്. ഇസ്ബുൾ മുജാഹിദീനിൽ ചേരാനായിരുന്നു യാത്ര. എന്നാൽ ഇയാൾ ഒടുവിൽ ചെന്ന് എത്തിയത് ലഷ്കർ ഇ തൊയ്ബ ഭീകരരുടെ ക്യാമ്പിലാണ്. .
COMMENTS