അഭിനന്ദ് ന്യൂഡൽഹി : അധിനിവേശ കശ്മീരിൽ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടുന്നതിന് 42 കേന്ദ്രങ്ങൾ സജീവമായി ഉള്ളതായി ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികൾ...
അഭിനന്ദ്
ന്യൂഡൽഹി : അധിനിവേശ കശ്മീരിൽ ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടുന്നതിന് 42 കേന്ദ്രങ്ങൾ സജീവമായി ഉള്ളതായി ഇന്ത്യൻ രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തി. ഈ കേന്ദ്രങ്ങളിലായി 150 മുതൽ 200 വരെ ഭീകരരെ സജ്ജരാക്കി നിർത്തിയിരിക്കുകയാണ്.
ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് ഈ ഭീകരരെ പല ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പദ്ധതി.
ഈ ടെറർ ലോഞ്ച് പാഡുകൾക്കെല്ലാം പാകിസ്താനി സേനയുടെ സുരക്ഷാ കവചമുണ്ട്. ഇന്ത്യൻ രഹസ്യ അന്വേഷണ ഏജൻസികൾ ഭീകര താവളങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയ്ക്ക് പാകിസ്ഥാൻ സേനയ്ക്ക് നേതൃത്വം നിർദ്ദേശം കൊടുത്തിട്ടുണ്ട്.
അധിനിവേശ കശ്മീരിലെ ഈ ഭീകര കേന്ദ്രങ്ങൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിങ്ങിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിൽ മേൽ എന്റെ നടപടി വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനമെടുക്കും. കൃത്യതയോടെ ഈ ടെറർ ലോഞ്ച് പാഡുകൾ ആക്രമിക്കുക ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് സേന സജ്ജമാണ്. ഭരണ നേതൃത്വത്തിൽ നിന്നുള്ള അനുമതി മാത്രമാണ് ആവശ്യം. നിലവിൽ ജമ്മു കശ്മീരിൽ 60 ഭീകരരെങ്കിലും ഉണ്ടെന്നാണ് കേന്ദ്ര സുരക്ഷ ഏജൻസികളുടെ കണക്കുകൂട്ടൽ. ഇവരെല്ലാം ആക്രമണത്തിന് അവസരം പാർക്ക് കഴിയുകയുമാണ്. അതിനാൽ അതീവ ജാഗ്രതയിലാണ് സേനകൾ.
Keywords : India, Jammu Kashmir, Border, Pakistan, terror state
COMMENTS