കൽപ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദ...
കൽപ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കളക്ടറേറ്റിലെ അവലോകനയോഗം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് കേരളത്തിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ദുരന്തവാർത്ത അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സേന ഉൾപ്പെടെ എല്ലാ സഹായങ്ങളും അടിയന്തരമായി തന്നെ ലഭ്യമാക്കിയിരുന്നു.
രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായം എത്തിക്കുന്നതിനും സാധ്യമായ എല്ലാ കാര്യങ്ങളും അന്നുതന്നെ ചെയ്തിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെ നേരിട്ട് കണ്ടിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട അവരുടെ സ്വപ്നങ്ങൾ തകർന്നിരിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്.
ഇത്തരം ദുരന്തങ്ങൾ തടയാൻ കഴിയില്ല. എന്നാൽ, ദുരന്തബാധിതരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ട വലിയ ഉത്തരവാദിത്വം നമുക്കുണ്ട്.
സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ട് ലഭിച്ചാൽ പുനരധിവാസത്തിന് അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് പാക്കേജ് വൈകാതെ പ്രഖ്യാപിക്കുമെന്നും പണം അതിനു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: Narendra Modi, Wayanad, Pinarayi Vijayan, Landslide, Package
COMMENTS