മോസ്കോ: റഷ്യൻ തലസ്ഥാനത്ത് സംഗീത പരിപാടിക്കിടെ വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ വെടിവെപ്പിലും സ്ഫോടനത്തിലും 60 പേർ കൊല്ലപ്പെട്ടു. നടന്നത് ഭീകരാ...
മോസ്കോ: റഷ്യൻ തലസ്ഥാനത്ത് സംഗീത പരിപാടിക്കിടെ വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ വെടിവെപ്പിലും സ്ഫോടനത്തിലും 60 പേർ കൊല്ലപ്പെട്ടു. നടന്നത് ഭീകരാക്രമണം ആണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഭീകരർ ഏറ്റെടുത്തു.
സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 40 പേരുടെ നില ഗുരുതരണെന്ന് മോസ്കോ മേയർ അറിയിച്ചു.
മോസ്കോ ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടി നടക്കുമ്പോൾ ആറായിരത്തോളം പേർ പ്രധാന ഹാളിൽ ഉണ്ടായിരുന്നു.
അഞ്ചുപേർ അടങ്ങിയ ഭീകര സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭീകരർ സൈനിക വേഷത്തിലാണ് എത്തിയത്.
ഭീകരാക്രമണനത്തെ തുടർന്ന് നഗരത്തിലെ എല്ലാ വാരാന്ത്യ ആഘോഷ പരിപാടികളും അധികൃതർ റദ്ദാക്കി.
ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ശക്തമായി അപലപിച്ചു. അമേരിക്ക, ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും മനുഷ്യത്വരഹിതമായ കൂട്ടക്കുരുതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട് .
COMMENTS