മലപോലെ വന്നത് എലി പോലെ... രോഹിതിനെയും കൂട്ടരെയും കളി പഠിപ്പിച്ച് ഓസ്‌ട്രേലിയ കിരീടവും കൊണ്ടുപോയി

അഭിനന്ദ് അഹമ്മദാബാദ് : അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയെ കളി പഠിപ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണയും ലോക കിരീടം സ്വന്തമാക്കി. പത്തില്‍ പത്...




അഭിനന്ദ്

അഹമ്മദാബാദ് : അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യയെ കളി പഠിപ്പിച്ച് ഓസ്‌ട്രേലിയ ആറാം തവണയും ലോക കിരീടം സ്വന്തമാക്കി. പത്തില്‍ പത്തും ജയിച്ചു മലപോലെ വന്ന ഇന്ത്യന്‍ താരങ്ങള്‍ എലിപോലെ മാളത്തിലൊളിക്കുന്ന കാഴ്ചയാണ് മൊട്ടേരയില്‍ കാണാനായത്.

42 പന്ത് ബാക്കി നില്‌ക്കെ ആറു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.

ഇന്ത്യ 50 ഓവറില്‍ 240 **ഓസ്‌ട്രേലിയ 43 ഓവറില്‍ നാലു വിക്കറ്റിന് 241


ഫൈനലില്‍ ഇന്ത്യയ്ക്കു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോള്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ പാറ്റ് കമിന്‍സ് അതിരറ്റ ആത്മവിശ്വാസത്തിലായിരുന്നു. ടോസ് കിട്ടിയാലും ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കാനിരുന്നിടത്താണ് കമിന്‍സ് രോഹിത് ശര്‍മയെ ബാറ്റിംഗിന് ക്ഷണിച്ചത്.

തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് പിഴുതുകൊണ്ട് തീരുമാനം തെറ്റിയില്ലെന്നു കമിന്‍സ് തെളിയിച്ചു. പിന്നീട് ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നെങ്കിലും രോഹിതിന്റെ അമിത ആത്മവിശ്വാസം എല്ലാം തകര്‍ത്തു.


തുടക്കത്തില്‍ ഓസ്‌ട്രേലിയയുടെ മൂന്നു വിക്കറ്റുകള്‍ പിഴുതുകൊണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് അനായാസം വിജയം ഉറപ്പിച്ചുവെന്നു തന്നെ പറയാം. ഡേവിഡ് വാര്‍ണര്‍ (7), മിച്ചല്‍ മാര്‍ഷ് (15), സ്റ്റീവ് സ്മിത്ത് (4) എന്നിവരുടെ വിക്കറ്റുകള്‍ തുരുതുരെ വീണപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആനന്ദനൃത്തത്തിലായി. 

പക്ഷേ, ഹെഡിനു കൂട്ടായി മാര്‍നസ് ലബുഷെയ്ന്‍ വന്നതോടെ കളിയാകെ മാറി. അവര്‍ സൂക്ഷ്മമതയോടെ പന്തുകള്‍ തിരഞ്ഞെടുത്തു ബൗണ്ടറി കടത്തിക്കൊണ്ട് റണ്‍റേറ്റ് അഞ്ചില്‍ താഴാതെ സൂക്ഷിച്ചു. 

എല്ലാ ബോളര്‍മാരെയും രോഹിത് ശര്‍മ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 120 പന്തില്‍ 137 റണ്‍സെടുത്ത് ട്രാവിസ് ഹെഡ് മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സ് മാത്രം. 15 ഫോറും നാലു സ്‌ക്‌സും നിറം ചാര്‍ത്തിയതായിരുന്നു ആ ഇന്നിംഗ്‌സ്. മാന്‍ ഒഫ് ദി മാച്ചും ഹെഡ് അല്ലാതെ മറ്റാരുമല്ല.


ലബുഷെയ്ന്‍ 110 പന്തില്‍ 58 റണ്‍സെടുത്ത് ഹെഡിന് ശക്തമായ പിന്തുണ നല്കി. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായതും. പിന്നീട് എത്തിയ ഗ്‌ളെന്‍ മാക്‌സ് വെല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രണ്ടു റണ്‍ നേടിക്കൊണ്ട് കിരീടം ഉറപ്പിക്കുകയായിരുന്നു.

അങ്ങനെ മുന്‍കാലത്തെ ചില കളികളെ ഓര്‍മിപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയ കിരീടം ചൂടുകയായിരുന്നു. ഒരുവേള പോയിന്റ് പട്ടികയില്‍ അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്‌സിനുമെല്ലാം താഴെ പോയ ടീമായിരുന്നു ഓസ്‌ട്രേലിയ എന്ന് ഓര്‍ക്കുമ്പോഴാണ് അവരുടെ മനക്കരുത്തിന് നമോവാകം ചൊല്ലേണ്ടത്.

ബുംറ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാര്‍ക്കു വിക്കറ്റൊന്നും നേടാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ പത്തോവറില്‍തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. കെ എല്‍ രാഹുല്‍ (66), വിരാട് കോലി (54), രോഹിത് ശര്‍മ (47) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെങ്കിലും എത്തിച്ചത്. 

ശുഭ്മന്‍ ഗില്‍ ഫൈനലിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാലു റണ്‍സിനു പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്.


നന്നായി കളിച്ച രോഹിത് ശര്‍മ അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടു. ഗ്ലെന്‍ മാക്‌സ് വെല്ലിനെ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ ചാടിയിറങ്ങി സിക്‌സിനു നടത്തിയ ശ്രമമാണ് കൈവിട്ട കളിയായത്.10 ഓവറില്‍ 80 കടന്ന ഇന്ത്യന്‍ സ്‌കോര്‍ പിന്നീട് ഇഴഞ്ഞു. രോഹിതിനു  പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ 4 റണ്‍സെടുത്തു പുറത്തായി. 

81/3 എന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ കെ എല്‍ രാഹുലും കോലിയും ചേര്‍ന്ന് 15.4 ഓവറില്‍ 100 കടത്തി. 

അര്‍ധ സെഞ്ചുറി തികച്ച കോലി കമ്മിന്‍സിന്റെ പന്തിന് മുമ്പില്‍ കുടുങ്ങി. സൂര്യകുമാര്‍ യാദവിനു മുന്നേ  കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജയ്ക്കും ഓസ്‌ട്രേലിയയുടെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒമ്പത് റണ്‍സെടുത്ത ജഡേജ ഹെയ്സല്‍വുഡിന്റെ പന്തില്‍ പുറത്തായി.


പിന്നീടു വന്ന സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് കെ എല്‍ രാഹുല്‍ 40.5 ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി. 107 പന്തില്‍ നിന്ന് ഒരു ഫോര്‍ മാത്രമടിച്ച് 66 റണ്‍സെടുത്ത രാഹുല്‍ സ്റ്റാര്‍ക്കിനു മുന്നില്‍ വീണു. 

പിന്നീട് വിക്കറ്റുകള്‍ തുരുതുരെ വീണു. മുഹമ്മദ് ഷമി (1),  ജസ്പ്രീത് ബുംറ (1) എന്നിവര്‍ കൂടാരം കയറി. 18 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ക്കു  ക്യാച്ച് നല്‍കി മടങ്ങി. 50 ഓവറിന്റെ അവസാന പന്തില്‍  കുല്‍ദീപ് യാദവ് (10) റണ്‍ഔട്ടായി. മുഹമ്മദ് സിറാജ് (9) റണ്‍സെടുത്തു പുറത്താകാതെ നിന്നു. 

മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ആദം സാംപ, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി. 

Summary: Australia won the world cup cricket title for the sixth time after teaching India the game. Australian captain Pat Cummins was extremely confident when he won the toss and sent India into bat. Cummins invited Rohit Sharma to bat where India would have chosen to bat even if they got the toss.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മലപോലെ വന്നത് എലി പോലെ... രോഹിതിനെയും കൂട്ടരെയും കളി പഠിപ്പിച്ച് ഓസ്‌ട്രേലിയ കിരീടവും കൊണ്ടുപോയി
മലപോലെ വന്നത് എലി പോലെ... രോഹിതിനെയും കൂട്ടരെയും കളി പഠിപ്പിച്ച് ഓസ്‌ട്രേലിയ കിരീടവും കൊണ്ടുപോയി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEjTij8B029tRKkLPh361kuudy9UQajWNEvnqRThAoQhr_oM-o-HTEz6V2fZRmHuxU5KvAG-uJI9nQNO0hPFPKOJup4XqMYkwP9sny5jNpJh7A3Fwm_ocDRh2_x30d4yGb18IIHlVrjJYh1kI126cOnC9OnPd_IO_WVBjtI8FUTY6LqhVftDZVbdfgpck/s320/1000079952.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEjTij8B029tRKkLPh361kuudy9UQajWNEvnqRThAoQhr_oM-o-HTEz6V2fZRmHuxU5KvAG-uJI9nQNO0hPFPKOJup4XqMYkwP9sny5jNpJh7A3Fwm_ocDRh2_x30d4yGb18IIHlVrjJYh1kI126cOnC9OnPd_IO_WVBjtI8FUTY6LqhVftDZVbdfgpck/s72-c/1000079952.jpg
www.vyganews.com
https://www.vyganews.com/2023/11/australia-won-world-title-for-sixth-time.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/australia-won-world-title-for-sixth-time.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy