കൊല്ലം: കൊല്ലം ഓയൂരില്‍ കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുപോയ ഏഴ് വയസ്സുകാരിയെ വിട്ടു കിട്ടാർ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ . ആദ്യ...
കൊല്ലം: കൊല്ലം ഓയൂരില്‍ കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുപോയ ഏഴ് വയസ്സുകാരിയെ വിട്ടു കിട്ടാർ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ .
ആദ്യം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നവർ ഇപ്പോൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബുക്കൾക്ക് ഫോൺ സന്ദേശം കിട്ടുകയായിരുന്നു.
കൊല്ലം ജില്ലയിലെ ഓയൂർ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്.
രണ്ടാമത്തെ ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ്. ഇവിടെ വന്ന സ്ത്രീ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഫോൺ വാങ്ങി കൂട്ടിയുടെ വീട്ടിൽ വിളിക്കുകയായിരുന്നു.
കുട്ടി സുരക്ഷിതയാന്നെന്നും നാളെ രാവിലെ വീട്ടിൽ എത്തിക്കുമെന്നും പൊലീസിൽ അറിയിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
ട്യൂഷന്‍ കഴിഞ്ഞ് സഹോദരനൊപ്പം നടന്നു വരികയായിരുന്നു പെണ്‍കുട്ടി. പിന്നില്‍ വന്ന കാറിലുണ്ടായിരുന്നവര്‍ രണ്ടുപേരെയും പിടികൂടാന്‍ ശ്രമിച്ചു. ആദ്യം പെണ്‍കുട്ടിയെ പിടിച്ചിഴച്ച് കാറിലേക്ക് കയറ്റി. ഇതുകണ്ട് സഹോദരന്‍ ഡോറിൽ തൂങ്ങിയെങ്കിലും കുട്ടിയെ തട്ടിയറിഞ്ഞ് സാറയുമായി അജ്ഞാതർ രക്ഷപ്പെട്ടു. സഹോദരന് വീണ് പരിക്കേറ്റിട്ടുണ്ട്.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ കുട്ടിയുമായി കാര്‍ വേഗത്തില്‍ പാഞ്ഞു. തുടര്‍ന്ന് പൂയപ്പള്ളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി സംസ്ഥാന തലത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
COMMENTS