ബീജിംഗ്: കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരായ...
ബീജിംഗ്: കരിയറിലെ ഏറ്റവും വേഗതയേറിയ ഗോളുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരായി 80-ാം സെക്കന്റിലാണ് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ താരം തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയത്.
തന്റെ ഇന്റര്‍ മിയാമി നീക്കത്തിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ മെസ്സി, തനിക്ക് ഇടം നല്‍കിയതിന് എതിരാളിയെ ശിക്ഷിച്ചുവെന്നു പറയാം.
അര്‍ജന്റീന ലോകകപ്പ് ജേതാവ് കുറഞ്ഞ ഫിനിഷില്‍ എതിര്‍ ഗോളി മാറ്റ് റയാനെ മറികടന്ന് പന്ത് ബോക്സിൽ എത്തിക്കുകയായിരുന്നു.
2018ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ചെല്‍സിക്കെതിരെ ബാഴ്സലോണയ്ക്ക് വേണ്ടി 127 സെക്കന്‍ഡില്‍ സ്‌കോര്‍ ചെയ്തതാണ് മെസ്സിയുടെ ഏറ്റവും വേഗമേറിയ ഗോള്‍.
COMMENTS