ദോഹ : പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി പുതുചരിത്രമെഴുതി മൊറോക്കോ ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിൽ ആദ്യമായാ...
ദോഹ : പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി പുതുചരിത്രമെഴുതി മൊറോക്കോ ലോകകപ്പ് ഫുട്ബോളിന്റെ സെമിയിൽ പ്രവേശിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് സെമിയിൽ എത്തുന്നത്.
പന്തടക്കത്തിലും കളിയിലെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ പോർച്ചുഗലിനെ ഞെട്ടിച്ചു കൊണ്ടാണ് മൊറോക്കോ സെമിയിൽ കടന്നത്.
നാല്പത്തിരണ്ടാം മിനിറ്റിൽ മൊറോക്കോയുടെ യൂസഫ് എൻ നെസിറിയാണ് വിജയ ഗോൾ നേടിയത്.
കിട്ടിയ നിരവധി അവസരങ്ങൾ കളഞ്ഞുകുളിച്ച നെസിറി തന്നെയാണ് ടീമിന് വിജയ ഗോൾ സമ്മാനിച്ചതും.
മൊറോക്കോ വല കുലുക്കിയതോടെ ഞെട്ടിയ പോർച്ചുഗൽ തുടർന്ന് മൊറോക്കൻ ഗോൾമുഖത്ത് തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു.
പകരക്കാരനായി ഇറങ്ങിയ വാലിദ് ഷെദീര രണ്ടുവട്ടം മഞ്ഞക്കാർഡ് കണ്ടു പുറത്തായതോടെ മൊറോക്കൻ ടീം 10 പേരായി ചുരുങ്ങി.
ഇതോടെ പോർച്ചുഗൽ വർദ്ധിത വീര്യത്തോടെ ആക്രമണം നടത്തിയെങ്കിലും മൊറോക്കോ പതറാതെ പിടിച്ചുനിന്നു സെമിയിലേക്കുള്ള വഴി ഉറപ്പിക്കുകയായിരുന്നു.
ബ്രസീലിൻറെ സൂപ്പർ താരം നെയ്മറിന് പിന്നാലെ പോർച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാൾഡോയും ഫൈനൽ സ്വപ്നം സഫലമാവാതെ നിറ കണ്ണോടെ കളം വിടുകയാണ്.
COMMENTS