ദോഹ: നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന ലോക കിരീടം ചൂടി. അടുത്ത ലോക കപ്പ് കളിക്കാന്‍ സാദ്ധ്യതയ...
80, 81 മിനിറ്റുകളിലായിരുന്നു എംബാപെ ഫ്രാൻസിനായി നിറയൊഴിച്ചത്. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു.
എതിരില്ലാത്ത രണ്ടു ഗോളിന് അര്‍ജന്റീന ആദ്യ പകുതിയിൽ മുന്നിലായിരുന്നു.
ആദ്യ പകുതിയിൽ ഒരു ഘട്ടത്തിലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ ഫ്രാന്‍സിനായില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് ഉണർന്നെഴുന്നേൽക്കുകയായിരുന്നു.
ലയണല്‍ മെസ്സി, ഡി മരിയ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്.
ഇരുപത്തൊന്നാം മിനിറ്റില്‍ മുന്നേറിയ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസി ഗോളാക്കി മാറ്റി. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസിക്കു സ്വന്തമാക്കി.
13 ഗോളുമായി സ്‌കോറര്‍മാരുടെ പട്ടികയില്‍ പെലെയെ മെസി മറികടക്കുകയും ചെയ്തു.
തുടക്കം മുതല്‍ ഫ്രാന്‍സ് ബോക്‌സിലേക്ക് അര്‍ജന്റീനിയന്‍ പട ഇരമ്പിക്കയറുകയായിരുന്നു.
മൂന്നാം മിനിറ്റില്‍ അല്‍വാരസിന് മികച്ച അവസരം കിട്ടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.Congratulations Champions #Argentina You have fulfilled your dream.
— Ab (@abr_roar) December 18, 2022
Congratulations #Messi𓃵 the G.O.A.T
You deserve it. What a match. What a play. #FIFAWorldCup #Maradona will be proud of you. pic.twitter.com/qmFMpXFBZQ
അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സ് പ്രതിരോധനിരയില്‍ വന്ന പിഴവിലൂടെ 25 അടി അകലെ നിന്നുള്ള മാക് അലിസ്റ്ററിന്റെ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് കീപ്പര്‍ ലോറിസ് പിടിച്ചു രക്ഷപ്പെടുത്തി.
Sports: Argentina is in front after defeating France by two goals in the World Cup final. At no point in the game was France able to gain a clear upper hand. Lionel Messi and Di Maria scored for Argentina.
COMMENTS