സ്വന്തം ലേഖകന്‍ കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ ക്രൂരമായി കൊല ചെയ്ത പ്രതി ശ്യാംജിത്ത് ഒരു കൂസലുമില്ലാതെ പൊലീസിനു മുന്നില്‍. പരമാ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ ക്രൂരമായി കൊല ചെയ്ത പ്രതി ശ്യാംജിത്ത് ഒരു കൂസലുമില്ലാതെ പൊലീസിനു മുന്നില്‍. പരമാവധി കിട്ടാന്‍ പോകുന്ന ശിക്ഷ 14 വര്‍ഷം തടവായിരിക്കുമെന്നും അതു കഴിഞ്ഞു 39 വയസ്സില്‍ പുറത്തിറങ്ങാനാവുമെന്നും പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
കിട്ടാവുന്ന ശിക്ഷ എന്തൊക്കെയാണെന്നു ഗൂഗിളില്‍ നോക്കി മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രതി പറയുന്നു. വിഷ്ണുപ്രിയയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി സ്വയം നിര്‍മിച്ചതാണെന്നും പ്രതി സമ്മതിച്ചു. ഇരുതല മൂര്‍ച്ചയുള്ള കത്തിയാണ് നിര്‍മിച്ചത്. മൂന്നുദിവസമെടുത്താണ് കത്തി നിര്‍മിച്ചത്. പാനൂരില്‍ നിന്നാണ് കത്തിക്കുള്ള ഇരുമ്പും പിടിയും വാങ്ങിയത്. കത്തി മൂര്‍ച്ച കൂട്ടാന്‍ വേണ്ട ഉപകരണവും ശ്യാംജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി.
കട്ടിങ് മെഷീന്‍ ഉപയോഗിച്ച് വിഷ്ണുപ്രിയയെ വകവരുത്താനും പദ്ധതിയിട്ടു. കട്ടിങ് മെഷീനും പവര്‍ ബാങ്കും വാങ്ങിയെങ്കിലും പിന്നീട് കത്തിക്കു കുത്തിക്കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് കട്ടിങ് മെഷീന്‍ പൊലീസ് കണ്ടെടുത്തു.
വിഷ്ണുപ്രിയ പ്രണയം അവസാനിപ്പിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണമായതെന്നു കരുതുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. കത്തിയും ചുറ്റികയും കയറും ബാഗില്‍ കരുതിയിരുന്നു. കത്തിക്ക് കഴുത്തില്‍ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തറുക്കുകയുമായിരുന്നു. വിഷ്ണുപ്രിയയുടെ കാലിനും കൈക്കും മുറിവേല്‍പ്പിച്ചു.
വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നതായി ശ്യാംജിത്ത് പൊലീസിനു മൊഴിനല്‍കി. സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലപാതകത്തിനു പ്രചോദനമായി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് കൊലപാതകത്തിന് ആസൂത്രണം നടത്തിയത്.വിഷ്ണുപ്രിയയുടെ ആണ്‍ സുഹൃത്തിനെ കൊല്ലാനാണ് ആദ്യം ശ്യാംജിത്ത് പദ്ധതിയിട്ടത്. ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ ഈ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിക്കുകയായിരുന്നു. ഇവര്‍ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.
ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം വിഷ്ണുപ്രിയ അവസാനിപ്പിച്ചത്. ശ്യാംജിത്തിന്റെ വരവില്‍ സുഹൃത്തിനു ദുരൂഹത തോന്നിയതിനാല്‍ വിവരം കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇത് ഏറെ സഹായകമായി. വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളും ശ്യാംജിത്തിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചു.
കൊലപാതകത്തിനു ശേഷം അന്വേഷണം വഴിതെറ്റിക്കാനും ശ്യാംജിത്ത് ശ്രമിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടി ആയുധമുപേക്ഷിച്ച ബാഗില്‍ നിക്ഷേപിച്ചിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നു പ്രതി സമ്മതിച്ചു.
കൊലപാതകത്തിനു പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയ ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചിരുന്നു.
ഫോണില്‍ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാനും ശ്യാംജിത്ത് ശ്രമിച്ചിരുന്നു. ആ സിം കാര്‍ഡും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് നടത്തിയ തെളിവെടുപ്പിലല്‍ രണ്ടു കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂ ഡ്രൈവര്‍, തൊപ്പി, കൈയുറകള്‍ എന്നിവയും കണ്ടെടുത്തു.
ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ വച്ചാണ് ശ്യാംജിത്തിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മാനന്തേരിയിലെ വീടിനുസമീപത്തു നിന്നു പൊലീസ് പിടികൂടിയത്.
Summary: Shyamjith, the accused who brutally killed Vishnupriya in Kannur Panur, is in front of the police without any regret. The police revealed that the accused said that the maximum punishment he would receive would be 14 years in prison, after which he would be released at the age of 39.
COMMENTS