ലണ്ടൻ : ഏറെ പ്രതീക്ഷയോടെ അധികാരമേറ്റ ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് നാല്പത്തഞ്ചാം ദിവസം രാജിവച്ചു. ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെ...
ലണ്ടൻ : ഏറെ പ്രതീക്ഷയോടെ അധികാരമേറ്റ
ബ്രിട്ടിഷ് പ്രധാനമന്ത്രി
ലിസ് ട്രസ് നാല്പത്തഞ്ചാം ദിവസം
രാജിവച്ചു.
ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ലിസ് ട്രസ് രാജിവച്ചൊഴിയുന്നത്.
പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നു ലിസ് പറഞ്ഞു.
ലിസ് പ്രധാനമന്ത്രിയായ ശേഷം അവതരിപ്പിച്ച സാമ്പത്തിക പാക്കേജ് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ലിസ് പ്രഖ്യാപിച്ച നികുതിയിളവുകൾ അശാസ്ത്രീയമാണെന്ന് സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നു.
പ്രതിസന്ധിയിലായ ബ്രിട്ടീഷ് സാമ്പത്തിക നില കൂടുതൽ ഗുരുതരമാക്കുന്നതാണ് ലിസിന്റെ നയമെന്ന് വൻ വിമർശനം ഉയർന്നിരുന്നു.
ഇന്ത്യൻ വംശജനായ ഋഷി സുനാകിനെ പിന്തള്ളിയായിരുന്നു ലിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെന്ന പേരുദോഷം കൂടി ഉണ്ടാക്കിക്കൊണ്ടാണ് ലിസ് പടിയിറങ്ങുന്നത്.
മാർഗരറ്റ് താച്ചർ, തെരേസ മെയ് എന്നിവർക്കു ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ്.
COMMENTS