Police found some internal organs missing from the bodies of women who were subjected to human sacrifice in Ilanthu
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കു വിധേയരായ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരാവയവങ്ങള്‍ കാണാനില്ലെന്ന് പൊലീസ്.
ഇതേസമയം, അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം അവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചുവെന്നാണ് പ്രതികള്‍ മൊഴി നല്കിയിട്ടുള്ളത്.
ബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ചുമാറ്റിയതെന്നാണ് പ്രതികള്‍ പറയുന്നത്. ഇതേസമയം, ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതേസമയം, സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായി കൂട്ടുപ്രതിയും ഭഗവല്‍ സിങ്ങിന്റെ ഭാര്യയുമായ ലൈല സമ്മതിച്ചിരുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു.
ദീര്‍ഘനാള്‍ കൊല്ലപ്പെട്ടവരുടെ മാംസം ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു.
ഇതെല്ലാം പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്യുകയായിരുന്നു. ഷാഫിയുടെ വിരലടയാളം ഫ്രിഡ്ജില്‍ നിന്ന് കിട്ടുകയും ചെയ്തു.
നാല്പത് അടി വരെ താഴ്ചയില്‍ മൃതദേഹങ്ങളുണ്ടെങ്കില്‍ കണ്ടെത്താന്‍ ശേഷിയുള്ള നായ്ക്കളെ സ്ഥലത്തു കൊണ്ടുവന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രതികളിലൊരാളായ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് വിശദ പരിശോധന നടത്തിയിരുന്നു.
പ്രതികളായ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. ലൈല മനുഷ്യമാംസം കഴിച്ചില്ലെന്നു പറയുന്നു.
COMMENTS