തിരുവനന്തപുരം : ബലാൽസംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു. ഈ മാസം 22ന് ഉദ...
തിരുവനന്തപുരം : ബലാൽസംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ഉപാധികളുടെ ജാമ്യം അനുവദിച്ചു.
ഈ മാസം 22ന് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനും കോടതി എംഎൽഎയോട് നിർദ്ദേശിച്ചു. ജാമ്യം ലഭിക്കാത്തതിനാൽ എൽദോസ് ഒളിവിൽ കഴിയുകയാണ്.
സാക്ഷികളെ സ്വാധീനിക്കരുത് എന്നും വോട്ട് കോടതി ഹാജരാക്കണം എന്നും ജാമ്യ ഉത്തരവിൽ വ്യവസ്ഥ വെച്ചിട്ടുണ്ട്.സാക്ഷികളെ സ്വാധീനിക്കരുതെന്നുംപാസ്പോർട്ട്ട കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യ ഉത്തരവിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയതിനും ശാരീരിക ഉപദ്രവം ഏല്പിച്ചതിനുമായിരുന്നു ആദ്യം കേസെടുത്തത്. പിന്നീടാണ് ബലാൽസംഗം കുറ്റം കൂടി ചുമത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി സ്ഥിരത ഇല്ലാത്തവളാണെന്നും മറ്റു പലർക്കും എതിരെ സമാനമായ പരാതികൾ നൽകിയിട്ടുണ്ടെന്നും എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു.
ഏറെ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടുന്നുസർക്കാർ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ഇതേ സമയം താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് ഒളിവിൽ ഇരുന്നുകൊണ്ടുതന്നെ എൽദോസ് വിശദീകരണം നൽകിയിട്ടുണ്ട്.
എൽദോനെ പോലുള്ള ഞരമ്പ് രോഗികൾ പാർട്ടിക്ക് അപമാനം ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു.
COMMENTS