Swapna Suresh, the accused in the gold smuggling case, said that she had met Kerala Chief Minister Pinarayi Vijayan, his wife Kamala and his daughter
സ്വന്തം ലേഖകന്‍
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്.
സ്വപ്നയെ അറിയില്ലെന്ന പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിയുമായും കുടുംബവുമായും ക്ലിഫ് ഹൗസില്‍ വച്ച് പലവട്ടം സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുമായും സംസാരിച്ചിട്ടുണ്ട്, അഭിഭാഷകന്‍ കൃഷ്ണരാജിന്റെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളും മകനുമൊക്കെയായിട്ട് ക്ലിഫ് ഹൗസില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് 'ആക്ഷന്‍സ്' എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയേയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുകൊടുക്കാം.
ഒരു കേസ് കൂടി തന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. എത്ര കേസ് രജിസ്റ്റര്‍ ചെയ്താലും നേരിടുമെന്നും കോടതിയില്‍ നല്കിയ രഹസ്യമൊഴി മാറ്റില്ലെന്നും സ്വപ്‌ന പറഞ്ഞു.
164 വകുപ്പു പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ച നില്‍ക്കുന്നു. കോടതി ശിക്ഷിക്കുകയാണെങ്കില്‍ അനുഭവിക്കാന്‍ തയ്യാറാണ്. രഹസ്യമൊഴി കൊടുത്ത് നിരപരാധിയാകാനല്ല ശ്രമിക്കുന്നത്. 164ലും കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലും തന്റെ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഒന്ന് തന്നെയാണ്. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്നു പറഞ്ഞാണ് പുതിയ കേസ്. നല്കിയ മൊഴിയില്‍ നിന്നു പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത് അവര്‍ തന്നെയാണ്. മുഖ്യമന്ത്രിയും പാര്‍ട്ടിയും ഷാജ് കിരണിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയാണ്.
എന്നെ കൊന്നാല്‍ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. അതും ഒരു പക്ഷേയാണ്. കാരണം, എല്ലാ തെളിവുകളും ഞാന്‍ വ്യത്യസ്ത വ്യക്തികള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നെ കൊന്നതുകൊണ്ടുമാത്രം തീരില്ല. പിന്നെ എന്നെ ജയിലിലിട്ട് അടിച്ചുകൊന്ന് നിര്‍ബന്ധമായി എന്തെങ്കിലുമൊക്കെ ഒപ്പിടീച്ച് വാങ്ങിക്കാനാണെങ്കില്‍ ശ്രമിക്കൂ, നോക്കാം.
ഞാന്‍ കസ്റ്റംസിനു കൊടുത്തിരിക്കുന്നതും 164 മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് മുതിര്‍ന്ന രാഷ്ട്രീയക്കാരന്റെ പരാതി. അതില്‍ പുതിയ കേസെടുത്തിരിക്കുകയാണ്. കോടതിയുടെ പക്കലുള്ള രേഖകളുമായി വ്യത്യാസമുണ്ടെന്ന് ഒരു സിപിഎം നേതാവിന് എങ്ങനെ പറയാന്‍ കഴിയും? അയാളോ പാര്‍ട്ടിയോ സ്വാധീനമുപയോഗിച്ച് മൊഴി എടുത്തിരിക്കുന്നു. അല്ലാതെ, പറയാന്‍ പറ്റില്ലല്ലോ? എന്റെ 164ല്‍ മാറ്റമില്ല. ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു.
ഷാജ് കിരണിന്റെ ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസില്‍ വച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരന്‍ എങ്ങനെ അറിയും? ഞാന്‍ ശബ്ദരേഖ എഡിറ്റ് ചെയ്തെന്ന് അയാള്‍ക്ക് എങ്ങനെ പറയാനാകും.
മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി അടുത്ത ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് അയാളെ അയച്ചത്. ഇപ്പോള്‍ അവര്‍ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് ചാര്‍ത്തിയിരിക്കുന്നു. ഞാനാണോ അതോ ഷാജ് കിരണിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്നാണോ ഗൂഢാലോചന നടത്തിയയിലൂടെ തന്നെ തെളിയിക്കുന്നുണ്ട്.
സിപിഎം നേതാവ് സി പി പ്രമോദിന്റെ പരാതിയില്‍ സ്വപ്ന സുരേഷിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കലാപാഹ്വാനശ്രമം, ഐടി നിയമങ്ങളുടെ 65ാം വകുപ്പ് വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ചേര്‍ത്താണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
നേരത്തേ, കൊടുത്ത മൊഴിക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്താന്‍ സ്വപ്ന ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Summary: Swapna Suresh, the accused in the gold smuggling case, said that she had met Kerala Chief Minister Pinarayi Vijayan, his wife Kamala and his daughter several times at Cliff House.
COMMENTS