. തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കേസിലെ പ്രധാന പ്രതി...
.
സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കേസിലെ പ്രധാന പ്രതി സ്വപ്നാ സുരേഷ്.
പിണറായിയുടെ ഭാര്യ കമല, മകൾ വീണ, അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, മുൻ മന്ത്രി കെ ടി ജലീൽ തുടങ്ങിയവർക്കും കള്ളക്കടത്തിൽ ശക്തമായ ഇടപെടലും അറിവു മുണ്ടെന്ന് സ്വപ്ന വാർത്താ ലേഖകരോട് പറഞ്ഞു.
കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചത്.
എല്ലാവരുടെയും പങ്കിനെക്കുറിച്ച് കോടതിക്ക് വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
കള്ളക്കടത്തിൽ പങ്കുള്ളവരെ കുറിച്ച് കോടതിയോട് പറഞ്ഞിട്ടുണ്ട്. തനിക്കു സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പല കാര്യങ്ങളും പുറത്തു പറയാനാവില്ല. മുഖ്യമന്ത്രി 2016ൽ
ദുബായിൽ പോയ സമയത്താണ് ആദ്യമായി ശിവശങ്കർ എന്നെ വിളിക്കുന്നത്.
മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം
ദുബായിലെത്തിക്കണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്.
കോൺസുലേറ്റിലെ സ്കാനിങ് മെഷീനിൽ പരിശോധിച്ചപ്പോഴാണ് കറൻസി നോട്ട് ഉള്ളിലുള്ള വിവരമറിഞ്ഞത്.
കോൺസുലേറ്റിലെ ഒരു നയതന്ത്ര പ്രതിനിധിയുടെ കയ്യിൽ ബാഗ് കൊടുത്തുവിട്ടു. അന്നു മുതലാണ് അവിഹിത ഇടപാടുകൾ ആരംഭിച്ചത്.
കോൺസുലേറ്റ് ജനറൽ ബിരിയാണി ചെമ്പിൽ പലതും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തു വിട്ടിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചു. ബിരിയാണി ചെമ്പിൽ ബിരിയാണിക്കൊപ്പം ലോഹ വസ്തുക്കൾ പലതുമുണ്ടായിരുന്നു.
COMMENTS