അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ജൂലാ...
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ജൂലായ് ഒന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
2002ലെ ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും മറ്റും സുപ്രീംകോടതി കഴിഞ്ഞദിവസം ക്ലീൻ ചിറ്റ് നൽകിയതിന്റെ തുടർച്ചയാണ് ഈ അറസ്റ്റ്.
മലയാളിയായ ശ്രീകുമാർ , ടീസ്റ്റ എന്നിവർ സർക്കാരിനെതിരെ വ്യാജരേഖ ചമച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും കഴിഞ്ഞദിവസം ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപത്തിൽ മോഡി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി സാക്കിയ ജഫ്രി ഫയൽചെയ്ത കേസിലാണ് സുപ്രീംകോടതി കഴിഞ്ഞദിവസം മോഡിക്ക് ക്ലീൻചിറ്റ് നൽകിയത്. കോൺഗ്രസ് എംപി ആയിരുന്ന, കലാപത്തിൽ കൊല്ലപ്പെട്ട എഹ്സാൻ ജഫ്രിയുടെ വിധവയാണ് സാക്കിയ.
വിധി വന്നതിന് പിന്നാലെ ഒരു അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ടീസ്റ്റയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
COMMENTS