കീവ് : റഷ്യ പ്രതീക്ഷിച്ചതിലും കടുത്ത ചെറുത്തു നില്‍പ്പ് യുക്രെയിന്‍ സേനയും സാധാരണക്കാരും നടത്തുന്നതോടെ രക്തച്ചൊരിച്ചില്‍ ഏറുന്നതായി റിപ്പോര്...
കീവ് : റഷ്യ പ്രതീക്ഷിച്ചതിലും കടുത്ത ചെറുത്തു നില്‍പ്പ് യുക്രെയിന്‍ സേനയും സാധാരണക്കാരും നടത്തുന്നതോടെ രക്തച്ചൊരിച്ചില്‍ ഏറുന്നതായി റിപ്പോര്‍ട്ട്.
തലസ്ഥാനമായ കീവിലെ ആക്രമണത്തെ ചെറുത്തുവെന്ന് യുക്രെയിന്‍ വ്യക്തമാക്കിയതിനു പിന്നാലെ നാലുപാടും നിന്നു വളഞ്ഞ് ആക്രമിച്ചു കയറാന്‍ റഷ്യന്‍ സേനാ നേതൃത്വം സൈനികര്‍ക്കു നിര്‍ദ്ദേശം നല്കി.
പ്രധാന വിവരങ്ങള്‍ ഇങ്ങനെ:
വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് യുക്രെയിന്‍ വിസമ്മതിക്കുകയാണെന്ന റഷ്യന്‍ ആരോപണം കീവ് നിഷേധിച്ചു. സൈനിക സംഘര്‍ഷം നീട്ടുകയാണ് യുക്രെയിന്‍ ലക്ഷ്യമിടുന്നതെന്നും റഷ്യ ആരോപിച്ചു. എന്നാല്‍, ചര്‍ച്ചയ്ക്കു തയ്യാറാണെന്നും പക്ഷേ, 'അസ്വീകാര്യമായ വ്യവസ്ഥകള്‍' അംഗീകരിക്കില്ലെന്നും യുക്രെയിന്‍ വ്യക്തമാക്കി.
റഷ്യന്‍ സൈന്യം പീരങ്കികളും ക്രസ് മിസൈലുകളും ഉപയോഗിച്ച് യുക്രെയിന്‍ നഗരങ്ങളെ തകര്‍ക്കുകയാണ്. പക്ഷേ, തലസ്ഥാനമായ കീവ് ഇപ്പോഴും യുക്രെയിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
ചെറുത്തുനില്‍പ്പ് ശക്തമായതോടെ റഷ്യയുടെ അധിനിവേശ വേഗം കുറഞ്ഞിട്ടുണ്ട്. യുക്രെയിന്‍ സൈനികരുടെ അപ്രതീക്ഷിത ചെറുത്തു നില്‍പ്പ് റഷ്യന്‍ സേനയെ ചെറിയ തോതില്‍ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ കീവിനു പുറത്ത് തുടരുകയാണെന്നും ഒരു മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ടു ചെയ്തു.
സംഘര്‍ഷത്തില്‍ മൂന്ന് കുട്ടികളടക്കം 198 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 1,115 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയിന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ പറഞ്ഞു.
ഇതുവരെ ഏകദേശം 3,500 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ഉപദേശകന്‍ പറഞ്ഞു. 'ഞങ്ങള്‍ കീവിന് ചുറ്റും എത്തിയ ശത്രുവിനു നല്ല തിരിച്ചടി കൊടുക്കുകയാണ്. അതുകൊണ്ടു തന്നെ ശത്രുവിന്റെ വീര്യം കെട്ടിട്ടുണ്ടെന്ന് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.An oil depot in Vasilkiv near Kyiv is on fire after bombardment by Russian missiles. People are warned to close their windows against toxic smoke https://t.co/rbHEAy6XH4 pic.twitter.com/UiMxpAqM0X
— Alec Luhn (@ASLuhn) February 27, 2022
റഷ്യന്‍ അധിനിവേശത്തിന് ശേഷം യുക്രെയിനില്‍ നിന്ന് 100,000 അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നു വന്നതായി പോളണ്ട് പറഞ്ഞു. 50,000-ത്തോളം പേര്‍ ഹംഗറിയിലേക്കും റൊമാനിയയിലേക്കും ആയിരക്കണക്കിന് പേര്‍ മോള്‍ഡോവയിലേക്കും കടന്നതായി യുഎന്‍ പറയുന്നു.
പെന്റഗണ്‍ നല്കുന്ന വിവരമനുസരിച്ച്, ആക്രമണത്തിനു നിയോഗിക്കപ്പെട്ട റഷ്യന്‍ സൈനികരുടെ 50 ശതമാനമെങ്കിലും ഇപ്പോള്‍ യുക്രെയിന്‍ പ്രദേശത്തുണ്ട്.
സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്മെന്റ് സിസ്റ്റത്തില്‍ നിന്ന് ജര്‍മ്മനിയും പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയെ പുറത്താക്കാന്‍ തീരുമാനിച്ചു. അധിനിവേശം തടയാന്‍ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഉപരോധ പാക്കേജിന്റെ ഭാഗമാണ് ഈ തീരുമാനം.
റഷ്യയുടെ അധിനിവേശത്തെ അപലപിക്കാന്‍ യു എനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനു പിന്നാലെ മോസ്‌കോ വീറ്റോ ചെയ്ത യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഐക്യരാഷ്ട്രസഭയില്‍ 'രാഷ്ട്രീയ പിന്തുണ' തേടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിനു പരിഹാരം തേടണമെന്ന് സെലന്‍സ്‌കിയോടെ മോഡി പറഞ്ഞു.
യുഎസ് സ്റ്റോക്കുകളില്‍ നിന്ന് 350 ദശലക്ഷം ഡോളറിന്റെ അധിക ആയുധങ്ങള്‍ യുക്രെയിന് വിട്ടുനല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കി. ജര്‍മ്മനിയും ഫ്രാന്‍സും സൈനിക ഉപകരണങ്ങള്‍ അയയ്ക്കുന്നുണ്ട്.
Summary: The bloodshed was reported as Ukrainian forces and civilians put up more resistance than Russia expected. After Ukraine stated that it had resisted an attack in the capital, Kiev, the Russian military leadership ordered troops to surround and attack from all sides.
COMMENTS