കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പിഞ്ചു പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ സർകാർ നഷ്ടപരി...
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പിഞ്ചു പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ സർകാർ നഷ്ടപരിഹാരം നൽകണന്നു ഹൈ കോടതി.
നമ്പി നാരായണൻ കേസിന് സമാനമായി പരിഗണിച്ച് നഷ്ട പരിഹാരം നൽകണം എന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്.
എന്നാൽ സർക്കാരുമായി കൂടിയാലോചിച്ച് മാത്രമേ മറുപടി പറയാൻ കഴിയൂ എന്നാണ് സർകാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
50 ലക്ഷം രൂപയാണ് പെൺകുട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്രയും തുക അനുവദിക്കാ നാവില്ലെന്ന് കോടതി പറഞ്ഞു.
ഈ
ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും ഇവര്‍ ഇപ്പോഴും
സര്‍വീസിലുണ്ടോയെന്നും ഈ സംഭവത്തെ ചെറുതായി കാണാനാവില്ലെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
പിങ്ക് പൊലീസ് പെണ്‍കുട്ടിയെയും പിതാവിനെയും ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് പരസ്യമായി വിചാരണ നടത്തുകയായിരുന്നു. പിന്നീട് ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഹര്‍ജി. പിതാവിന്റെ വസ്ത്രം വരെ അഴിച്ചു പരിശോധിച്ചെന്നും തന്നെ അപമാനിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ് ഡിവൈഎസ്പി അടക്കമുള്ളവര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
Keywords: High court, pink police controversy, Phone
COMMENTS