ആശാവര്‍ക്കര്‍ വീടുകള്‍ തോറും കയറി 41 ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ച് കമ്പനിക്ക് കൊടുത്തു, മുഖ്യമന്ത്രിയുടെ സെക്രട്ടറി അഭിനയിച്ച കമ്പനിയ...
ആശാവര്‍ക്കര്‍ വീടുകള്‍ തോറും കയറി 41 ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ച് കമ്പനിക്ക് കൊടുത്തു, മുഖ്യമന്ത്രിയുടെ സെക്രട്ടറി അഭിനയിച്ച കമ്പനിയുടെ പരസ്യം പിന്‍വലിച്ചതെന്തിന്?
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്റൈനില്‍ കഴിഞ്ഞ ഒന്നേമുക്കാല്‍ ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്ന സ്പ്രിംഗ്ലര്‍ ഡാറ്റ വിവാദത്തില്‍ 200 കോടി രൂപയുടെ അഴിമതിയുണ്ടെന്നും ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് മറുപടി പറയുകയായിരുന്നു പിണറായി. സ്പ്രിംഗ്ലര്‍ ഇടപാടില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. സൗജന്യ വിവര ശേഖരണമല്ല. കോടികളുടെ ഇടപാട് ഇതിനു പിന്നിലുണ്ട്.
ക്വാറന്റൈനില്‍ കഴിഞ്ഞ ഒന്നേമുക്കാല്‍ ലക്ഷം പേരുടെ വിവരം കമ്പനിയുടെ സെര്‍വറില്‍ എത്തി. ഇതുവഴി 200 കോടി രൂപയുടെ നേട്ടം കമ്പനിക്കുണ്ടായി. കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ കൂടി ശേഖരിച്ചാല്‍ 700 കോടിയുടെ നേട്ടം കമ്പനിക്കുണ്ടാകുമെന്നും ചെന്നിത്തല പറയുന്നു.
ഈ ഇടപാടിനെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തോ എന്ന് മുഖ്യമന്ത്രി പറയണം. നിയമസാധുതയും സെക്രട്ടേറിയറ്റ് മാനുവലും കരാറില്‍ ഏര്‍പ്പെടും മുന്‍പ് പരിഗണിച്ചിട്ടില്ല. പണത്തേക്കാള്‍ വിലയുണ്ട് ഇന്ന് ഡാറ്റയ്ക്ക്.
മലയാളിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ക്രിമിനല്‍ നടപടിയാണ് സംഭവിച്ചത്. വിലപിടിപ്പുള്ള ഇത്തരം രേഖകള്‍ നിസ്സാരമായി അമേരിക്കന്‍ കമ്പനിക്ക് കൈമാറിയത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
ഇപ്പോള്‍ കൈവശപ്പെടുത്തിയ ഡാറ്റ കമ്പനി ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന് ണമെങ്കില്‍ ന്യുയോര്‍ക്കില്‍ പോകണം. ആശാവര്‍ക്കര്‍മാരെ കൊണ്ട് 41 ചോദ്യങ്ങള്‍ക്ക് വീടുകള്‍ തോറും കയറി വിവരം ശേഖരിച്ച് കമ്പനിക്ക് കൊടുക്കുകയായിരുന്നു.
ഈ വിവരം അമേരിക്കന്‍ കമ്പനിക്കു കൊടുക്കുമെന്ന് ഓരോ വ്യക്തിയേയും അറിയിച്ചിരുന്നോ എന്നും വ്യക്തമാക്കണം.
കരാറില്‍ പറയുന്നത് വ്യക്തികളുടെ അനുമതി വാങ്ങിയാണെന്നാണ്.
ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ശിവശങ്കര്‍ ഐ.എ.എസ് കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലെ നേട്ടത്തെ കുറിച്ചാണ്. അതിനു ശേഷം കമ്പനി പറയുന്നു ഇതിനു പിന്നില്‍ ഉറച്ചുനിന്നത് സ്പ്രിംഗ്ലര്‍ കമ്പനിയാണെന്ന്. അതായത് 50 വര്‍ഷം ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടം ചുളുവില്‍ സ്പ്രിംഗ്ലര്‍ അടിച്ചെടുത്തു.
ഈ പരസ്യചിത്രം എല്ലാ സെക്രട്ടറിമാരും കണ്ടു. അപാകമില്ലെങ്കില്‍ എന്തുകൊണ്ട് പരസ്യം പിന്‍വലിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്പ്രിംഗ്ലര്‍ ഒരു പി.ആര്‍ കമ്പനിയാണ്. അവര്‍ കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവന വരെ വിറ്റ് കാശാക്കുന്നു.
മുഖ്യമന്ത്രിക്ക് ഈ കമ്പനിയുമായി എത്രകാലമായി ബന്ധമുണ്ട്്. മ്രന്തിസഭാ തീരുമാനമായി ഉറുമ്പിന് ഭക്ഷണം കൊടുക്കുന്ന കാര്യ വരെ പറഞ്ഞ മുഖ്യമ്രന്തി ഈ കാര്യം മറച്ചുവച്ചു. ഇക്കാര്യത്തില്‍ താന്‍ ആരോപണം ഉന്നയിച്ചതില്‍ പിന്നെയാണ് ഒരു കരാര്‍ കമ്പനിയുടെ പക്കല്‍ നിന്ന് ഐ.ടി സെക്രട്ടറി എഴുതി വാങ്ങിയത്.
ഈ കരാര്‍ എന്തിനു മൂടിവച്ചു. മന്ത്രിമാരും മറ്റ് സെക്രട്ടറിമാരും അറിയാതെ ഗൂഢമായി ഇത്തരമൊരു നടപടിയെടുക്കുന്നതെന്തിനാണ്. പ്രളയകാലത്ത് പ്രവര്‍ത്തിച്ചുവെന്ന് പറയുന്ന ഈ കമ്പനിയെക്കുറിച്ചു കേരള പുനര്‍നിര്‍മാണത്തില്‍ അംഗമായ താന്‍ പോലും അറിഞ്ഞില്ല. വലിയ അഴിമതിയാണ് നടക്കുന്നത്. സമഗ്രമായ അന്വേഷണം വേണം.
Summary: Leader of Opposition Ramesh Chennithala has said that the first accused in the Springer data scandal of Rs 200 crore , is the Chief Minister Pinarayi Vijayan.
There is a huge scandal in the sprinkler deal. Not free data collection. Crores of transactions are behind this.
Datum on one and a half million people in quarantine have reached the company's server. This resulted in a net profit of Rs 200 crore for the company, said Chennithala.
The chief minister has to say whether the deal was discussed in a cabinet meeting. Legitimacy and the Secretariat Manual are not considered before entering into an agreement. Data is more valuable today than money.
Keywords: Leader of Opposition, Ramesh Chennithala, Springer data scanda, Chief Minister Pinarayi Vijayan, Datum , Secretariat Manual
COMMENTS