തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ് എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി...
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ് എന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി.
ഇരുവരെയും പുറത്താക്കിയ വിവരം സ്ഥിരീകരിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് .
ഇവരെ പുറത്താക്കാനുള്ള തീരുമാനം ഏരിയാ കമ്മിറ്റിയാണ് സ്വീകരിച്ചത്. ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിച്ചുവെന്നു കോടിയേരി വിശദീകരിച്ചു.
ജില്ലാ കമ്മിറ്റി ശനിയാഴ്ച ഇക്കാര്യം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരെയും പുറത്താക്കിയ നടപടി പൂർണമായെന്നും കോടിയേരി അറിയിച്ചു.
പുറത്താക്കിയ വിവരം സിപിഎം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇരുവർക്കും വേണ്ടി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വാദിച്ചിരുന്നു. ഇവർ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്നും ഒരുപക്ഷേ കുട്ടികൾ വഴിതെറ്റിയിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് പാർട്ടിയുടെ കടമയാണെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയെന്നോണം പി മോഹനൻ പറഞ്ഞിരുന്നു.
പിന്നീട് നേതൃത്വത്തിൽനിന്നു വിമർശനം ഉണ്ടായതോടെ പി മോഹനൻ വാക്കുകൾ ഭാഗികമായി തിരുത്തുകയും ചെയ്തിരുന്നു.
സിപിഎമ്മിന് വലിയ തലവേദനയാണ് പന്തീരങ്കാവ് യുഎപിഎ കേസ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കേസ് സംസ്ഥാന പോലീസിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിട്ടുണ്ട് . ഈ നടപടി സി പി എമ്മിനെ പ്രതിരോധത്തിലാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൈകൊണ്ട് തന്ത്രമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
കേസിന് ദേശീയ-അന്തർദേശീയ സ്വഭാവമില്ലാത്തതിനാൽ സംസ്ഥാന പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുകയും ചെയ്തിരുന്നു.
Keywords: Maoists, Kerala, CPM, Pinarayi Vijayan, Amit Shah, UAPA
ഇരുവരെയും പുറത്താക്കിയ വിവരം സ്ഥിരീകരിച്ചത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് .
ഇവരെ പുറത്താക്കാനുള്ള തീരുമാനം ഏരിയാ കമ്മിറ്റിയാണ് സ്വീകരിച്ചത്. ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിച്ചുവെന്നു കോടിയേരി വിശദീകരിച്ചു.
ജില്ലാ കമ്മിറ്റി ശനിയാഴ്ച ഇക്കാര്യം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരെയും പുറത്താക്കിയ നടപടി പൂർണമായെന്നും കോടിയേരി അറിയിച്ചു.
പുറത്താക്കിയ വിവരം സിപിഎം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇരുവർക്കും വേണ്ടി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വാദിച്ചിരുന്നു. ഇവർ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്നും ഒരുപക്ഷേ കുട്ടികൾ വഴിതെറ്റിയിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് പാർട്ടിയുടെ കടമയാണെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയെന്നോണം പി മോഹനൻ പറഞ്ഞിരുന്നു.
പിന്നീട് നേതൃത്വത്തിൽനിന്നു വിമർശനം ഉണ്ടായതോടെ പി മോഹനൻ വാക്കുകൾ ഭാഗികമായി തിരുത്തുകയും ചെയ്തിരുന്നു.
സിപിഎമ്മിന് വലിയ തലവേദനയാണ് പന്തീരങ്കാവ് യുഎപിഎ കേസ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കേസ് സംസ്ഥാന പോലീസിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിട്ടുണ്ട് . ഈ നടപടി സി പി എമ്മിനെ പ്രതിരോധത്തിലാക്കാൻ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൈകൊണ്ട് തന്ത്രമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
കേസിന് ദേശീയ-അന്തർദേശീയ സ്വഭാവമില്ലാത്തതിനാൽ സംസ്ഥാന പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുകയും ചെയ്തിരുന്നു.
Keywords: Maoists, Kerala, CPM, Pinarayi Vijayan, Amit Shah, UAPA
COMMENTS