ന്യൂഡൽഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധം ദംരാജ്യ തലസ്ഥാനത്തും പടരുന്നു. ജാമിയ മിലിയ സർവക...
ന്യൂഡൽഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അരങ്ങേറുന്ന പ്രതിഷേധം ദംരാജ്യ തലസ്ഥാനത്തും പടരുന്നു. ജാമിയ മിലിയ സർവകലാശാലയിൽ പോലീസ് കടന്നുകയറിയതിനെതിരേ വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനത്ത് എത്തി പ്രതിഷേധിക്കുന്ന.
ഡൽഹിയിലെ വിവിധ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ പോലീസ് ആസ്ഥാനത്ത് എത്തി. കൊടും തണുപ്പ് അവഗണിച്ച് രാത്രിയിലും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് ജാമിയ മിലിയ സർവകലാശാല ക്യാംപസിൽ പൊലീസ് പ്രവേശിച്ചത്.
പുറത്തുനിന്നുള്ളവർ സർവകലാശാല വളപ്പിൽ കയറി എന്ന് മനസ്സിലാക്കിയാണ് തങ്ങൾക്കു കടക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ ശദീകരണം.
കാമ്പസിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരവുമായി ബന്ധമില്ലാത്ത വരെയും കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുണ്ട്.
അനുമതി തേടാതെയാണ് പോലീസ് കാമ്പസിൽ കടന്നതെന്നും വിദ്യാർത്ഥികൾ മാത്രമല്ല ജീവനക്കാരെയും മർദ്ദിച്ചുവെന്നും ജാമിയ പ്രോക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു .
ജാമിയ മീലിയയിൽ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് നടത്തിയ ഗാന്ധിപീസ് മാർച്ചിൽ നിന്ന് പൊലീസിനു നേരെ കല്ലേറുണ്ടായതാണ് അക്രമങ്ങൾക്ക് കാരണമായത് .
അക്രമികൾ സർക്കാർ വാഹനങ്ങൾക്ക് കല്ലെറിയുകയും മൂന്ന് ബസ്സുകൾ കത്തിക്കുകയും ചെയ്തു . തുടർന്ന് പോലീസ് ലാത്തിചാർജ്ജ് നടത്തി. കണ്ണീർവാതകവും പ്രയോഗിച്ചു . നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അക്രമികൾ കത്തിച്ചെന്ന് പൊലീസ് പറയുന്നു.
സംഘർഷത്തെ തുടർന്ന് ജാമിയ മിലിയ, അലിഗഡ് മേഖലകളിൽ 24 മണിക്കൂർ നേരത്തേക്ക് ഇൻറർനെറ്റ് സേവനം വിലക്കിയിരിക്കുകയാണ്. അലിഗഡ് സർവകലാശാല ജനുവരി അഞ്ച് വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു . പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളെ ബലംപ്രയോഗിച്ച് മാറ്റുന്നു.
അക്രമം ആരു നടത്തിയാലും അനുകൂലിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു.
ഇതേസമയം ഡൽഹിയിൽ സർക്കാർ ബസ്സുകൾ കത്തിച്ചത് പോലീസ് ആണെന്ന് ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ പറഞ്ഞത് പറഞ്ഞത് വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിനെ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്.
ഇതേസമയം ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും പിന്നിൽ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണെന്ന് ബിജെപി ആരോപിച്ചു.
Keywords: Delhi, Citizenship law, Arvind Kejriwal, Delhi police, Crime, Jamia Millia, Aligarh
ഡൽഹിയിലെ വിവിധ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ പോലീസ് ആസ്ഥാനത്ത് എത്തി. കൊടും തണുപ്പ് അവഗണിച്ച് രാത്രിയിലും പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് ജാമിയ മിലിയ സർവകലാശാല ക്യാംപസിൽ പൊലീസ് പ്രവേശിച്ചത്.
പുറത്തുനിന്നുള്ളവർ സർവകലാശാല വളപ്പിൽ കയറി എന്ന് മനസ്സിലാക്കിയാണ് തങ്ങൾക്കു കടക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ ശദീകരണം.
കാമ്പസിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരവുമായി ബന്ധമില്ലാത്ത വരെയും കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുണ്ട്.
അനുമതി തേടാതെയാണ് പോലീസ് കാമ്പസിൽ കടന്നതെന്നും വിദ്യാർത്ഥികൾ മാത്രമല്ല ജീവനക്കാരെയും മർദ്ദിച്ചുവെന്നും ജാമിയ പ്രോക്ടർ വസീം അഹമ്മദ് ഖാൻ പറഞ്ഞു .
ജാമിയ മീലിയയിൽ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് നടത്തിയ ഗാന്ധിപീസ് മാർച്ചിൽ നിന്ന് പൊലീസിനു നേരെ കല്ലേറുണ്ടായതാണ് അക്രമങ്ങൾക്ക് കാരണമായത് .
അക്രമികൾ സർക്കാർ വാഹനങ്ങൾക്ക് കല്ലെറിയുകയും മൂന്ന് ബസ്സുകൾ കത്തിക്കുകയും ചെയ്തു . തുടർന്ന് പോലീസ് ലാത്തിചാർജ്ജ് നടത്തി. കണ്ണീർവാതകവും പ്രയോഗിച്ചു . നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അക്രമികൾ കത്തിച്ചെന്ന് പൊലീസ് പറയുന്നു.
സംഘർഷത്തെ തുടർന്ന് ജാമിയ മിലിയ, അലിഗഡ് മേഖലകളിൽ 24 മണിക്കൂർ നേരത്തേക്ക് ഇൻറർനെറ്റ് സേവനം വിലക്കിയിരിക്കുകയാണ്. അലിഗഡ് സർവകലാശാല ജനുവരി അഞ്ച് വരെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചു . പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളെ ബലംപ്രയോഗിച്ച് മാറ്റുന്നു.
അക്രമം ആരു നടത്തിയാലും അനുകൂലിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു.
ഇതേസമയം ഡൽഹിയിൽ സർക്കാർ ബസ്സുകൾ കത്തിച്ചത് പോലീസ് ആണെന്ന് ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ പറഞ്ഞത് പറഞ്ഞത് വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിനെ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്.
ഇതേസമയം ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും പിന്നിൽ ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണെന്ന് ബിജെപി ആരോപിച്ചു.
Keywords: Delhi, Citizenship law, Arvind Kejriwal, Delhi police, Crime, Jamia Millia, Aligarh
COMMENTS