തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ആദ്യ ബജറ്റ് കേരളത്തിന് നിരാശമാത്രം നൽകുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ്...
സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന ആവശ്യവും എയിംസ് വേണമെന്ന ആവശ്യവും കേന്ദ്ര ബജറ്റിൽ നിരാകരിച്ചതിനെ ധനമന്ത്രി നിശിതമായി വിമർശിച്ചു.
പ്രളയത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിന് കൂടുതൽ വായ്പയെടുക്കുന്നതിന് അനുമതി വേണമെന്ന ആവശ്യവും ബജറ്റ് പരിഗണിച്ചിട്ടില്ല. കേരളത്തിനുവേണ്ടി കേന്ദ്രം നീക്കിവച്ചിരിക്കുന്നത് സംസ്ഥാന ബജറ്റിൽ ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ തുകയാണ്.
കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിൽ കുറവ് വന്നിരിക്കുകയാണ്. കാർഷികവിളകളെ കുറിച്ച് ഒരു പരാമർശവുമില്ല.
പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂട്ടിയത് എല്ലാ മേഖലയിലും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.
ആയുഷ്മാൻ ഭാരത് പദ്ധതിക്കുവേണ്ടി 6000 കോടി രൂപയാണ് ബജറ്റ് നീക്കിവച്ചിരിക്കുന്നത്. രാജ്യമാകമാനം നടപ്പാക്കുന്ന 5 ലക്ഷം രൂപ സഹായധനം നൽകുന്ന ഈ പദ്ധതി ഈ തുക കൊണ്ട് എങ്ങനെ നടപ്പാക്കുമെന്നും ധനമന്ത്രി ചോദിച്ചു.
COMMENTS