തിരുവനന്തപുരം: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ തന്ത്രജ്ഞനായാണ് കെഎം മാണി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇടതു വലതു മുന്നണിക...
തിരുവനന്തപുരം: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ തന്ത്രജ്ഞനായാണ് കെഎം മാണി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇടതു വലതു മുന്നണികളിലായി 1965 മുതല്‍ കെഎം മാണി കേരള രാഷ്ട്രീയത്തില്‍ എന്നും നിറഞ്ഞുനിന്നത്.
അദ്ദേഹം തുടര്‍ന്നത് ശരിയായ രാഷ്ട്രീയ വഴിയാണോ എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, രാഷ്ട്രീയത്തില്‍ ശത്രുവും മിത്രവും സ്ഥായിയായില്ലെന്നും കൊണ്ടും കൊടുത്തും മുന്നേറണമെന്നുമുള്ള തത്വം പ്രായോഗികമായി ഏറ്റവും നന്നായി മാണി നടപ്പാക്കിയെന്നു പറയാം.
ശത്രുക്കളെക്കൊണ്ടു പോലും മാണിസാര്‍ എന്നു വിളിപ്പിക്കാനായി എന്നതും അദ്ദേഹത്തിന്റെ നേട്ടമായി പറയാം. അഴിമതി വിരുദ്ധനെന്ന് തുടക്കകാലത്ത് അറിയപ്പെട്ടിരുന്ന മാണി പിന്നീട് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴുന്ന കാഴ്ചയ്ക്കും കേരള രാഷ്ട്രീയം സാക്ഷിയായി. ഇ എം എസ്, സി അച്യുതമേനോന്‍, കെ ആര്‍ ഗൗരി അമ്മ, എം എന്‍ ഗോവിന്ദന്‍ നായര്‍, എ കെ ആന്റണി തുടങ്ങിയവര്‍ക്കെതിരേ പോലും ആരോപണമുന്നയിക്കാന്‍ ധൈര്യും തന്റേടവുമുണ്ടായിരുന്ന കെ എം മാണിയാണ് പിന്നീട് ആരോപണങ്ങളുടെ ശരമുനയേറ്റു വീണതും.
1959ല്‍ അദ്ദേഹം കെപിസിസി അംഗമായി. പക്ഷേ, കേരള കോണ്‍ഗ്രസിലെത്തിയതു മുതലാണ് മാണി ശ്രദ്ധിക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ ശിഷ്യനായാണ് മാണി രാഷ്ട്രീയത്തില്‍
ചുവടുറപ്പിച്ചത്. ആഭ്യന്തര മന്ത്രിയായിരിക്കെ അപവാദങ്ങളെ തുടര്‍ന്നായിരുന്നു പിടി ചാക്കോയുടെ രാജി. ഈ സംഭവമാണ് കേരള കോണ്‍ഗ്രസിന്റെ പിറവിക്കു കാരണമായത്. കേരള കോണ്‍ഗ്രസിന്റെ ആദ്യ ചെയര്‍മാന്‍ കെ എം ജോര്‍ജും ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണ പിള്ളയുമായിരുന്നു. തിരുനക്കര മൈതാനിയില്‍ 1964ല്‍ കര്‍ഷക പാര്‍ട്ടിയായി, മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് ജനിക്കുന്നത്.
പിന്നീടിങ്ങോട്ടു പിളര്‍പ്പിന്റെ എത്രയോ കഥകള്‍ പറയാനുണ്ട് കേരള കോണ്‍ഗ്രസിന്. പിടി ചാക്കോ മരിച്ചതോടെ ബാലകൃഷ്ണപിള്ളയും മാണിയും പാര്‍ട്ടിയില്‍ ശക്തരായി. കെ എം ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായി. ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും ജോര്‍ജ് ഒന്നിച്ചു വഹിക്കരുതെന്ന് പറഞ്ഞ് അടിയന്തരാവസ്ഥ കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ജോര്‍ജ് മന്ത്രിയാകുന്നത് മാണി തടഞ്ഞു. അങ്ങനെ മാണിയും പിള്ളയും മന്ത്രിമാരായി.
1976ല്‍ ജോര്‍ജും മാണിയും പിരിഞ്ഞു. ഇതായിരുന്നു പാര്‍ട്ടിയിലെ ആദ്യ ഭിന്നിപ്പ്. പിന്നീട് മാണിയുമായി പിണങ്ങി പിള്ള പടിയിറങ്ങി. അതു കഴിഞ്ഞു പി ജെ ജോസഫ് പുറത്തുവന്ന് മറ്റൊരു കേരള കോണ്‍ഗ്രസിന് രൂപം കൊടുത്തു.
1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കപ്പെട്ടപ്പോള്‍ മാണി അവിടെയുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് അദ്ദേഹം യുഡിഎഫിലേക്കു പോയി. ജോസഫ് അപ്പോള്‍ യുഡിഎഫിലുണ്ടായിരുന്നു. 1984ല്‍ മാണിയും ജോസഫും ലയിച്ചു.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരിക്കാനും മന്ത്രിപദം അലങ്കരിക്കാനും കഴിഞ്ഞതും മാണിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ മിടുക്കു തന്നെയാണ്. 13 തവണ കേരള ബജറ്റ് അവതരിപ്പിച്ചു മാണി. പക്ഷേ, അവസാന ലാപ്പില്‍ ബാര്‍ കോഴക്കേസില്‍ കുടുങ്ങി അദ്ദേഹം പ്രതിക്കൂട്ടിലായി. അപ്പോഴും സ്വന്തം മാണിസാറിനെ പാലാ കൈവിട്ടില്ല എന്നത് അദ്ദേഹത്തോട് സ്വന്തം നാടിനുള്ള ഇഷ്ടവും മാണിക്കു നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു.
നിത്യതയിലേക്കു മടങ്ങുമ്പോഴും പാര്‍ട്ടിയെ മകന്‍ ജോസ് കെ മാണിക്കു നയിക്കാന്‍ പാകമാക്കി നല്കാനും മാണിക്കായി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായി പിജെ ജോസഫ് നടത്തിയ നീക്കങ്ങളെ മാണി സമര്‍ത്ഥമായി വെട്ടിയതും മകന്റെ കസേരയ്ക്കു കോട്ടം വരാതെ കാക്കുന്നതിനായിരുന്നു.
COMMENTS