അഭിനന്ദ് ന്യൂഡല്‍ഹി: ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം നഷ്ടമായതിനു സമാനമായ സ്ഥിതിയിൽ മേഘാലയയിലും കോണ്‍ഗ്രസിന് ഭരണം ...
അഭിനന്ദ്
ന്യൂഡല്‍ഹി: ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം നഷ്ടമായതിനു സമാനമായ സ്ഥിതിയിൽ മേഘാലയയിലും
കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. എൻ പി പി തലവൻ കോൺറാഡ് സംഗ്മയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട്, പിന്നിൽ നിന്നു ഭരിക്കാനുള്ള ബി ജെ പി നീക്കം ഫലം കണ്ടിരിക്കുകയാണ്.
അറുപതംഗ സഭയില്‍ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും കേവലം രണ്ടു സീറ്റുമാത്രമുള്ള ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസിനെ ഒതുക്കുകയായിരുന്നു.
ഈ നീക്കത്തിന്റെ ഭാഗമായി 19 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യെയും മറ്റു കക്ഷികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാൻ ബിജെപിക്കായി. മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സംഗ്മയുടെ മക്കളാണ് എന്‍പിപി തലപ്പത്ത്. പിഎ സംഗ്മയുടെ മകൻ കോൺറാഡ് സംഗ്മഗവർണറെ കണ്ട് 34 എംഎൽഎമാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. മിക്കവാറും മറ്റന്നാൾ സത്യപ്രതിജ്ഞ ഉണ്ടാവും.സംഗ്മയുടെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ അഗത സംഗ്മയെ മുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ചും നേരത്തേ ചർച്ച നടന്നിരുന്നു. എന്നാൽ നറുക്ക് കോൺറാഡിന് വീഴുകയായിരുന്നു.
അഗതയും ശശി തരൂരും പാര്‍ലമെന്റില്‍ (ഫയല്‍ ചിത്രം)
ഇതേസമയം, എന്‍പിപിയെ പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതാണ് ഈ നീക്കം ഫലം കണ്ടാരുന്നതിന്നു കാരണം.
കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരേ എന്നു പറഞ്ഞാണ് എന്‍ പി പി ഇലക്ഷനില്‍ മത്സരിച്ചതും. അതുകൊണ്ട് അവര്‍ക്ക് കോണ്‍ഗ്രസുമായി ചേര്‍ന്നു ഭരിക്കാനും പരിമിതിയുണ്ട്.
അതേസമയം, കേന്ദ്രത്തില്‍ എന്‍ഡിഎയുടെ സഖ്യ കക്ഷിയാണ് എന്‍പിപി. പക്ഷേ, അഗത മത്സരിച്ചു ജയിച്ച സൗത്ത് ടുറയില്‍ ഉള്‍പ്പെടെ ബിജെപി റിബല്‍ നിന്നു എന്നതും അവരുടെ ചങ്ങാത്തത്തിനും വിലങ്ങുതടിയാവുന്നുണ്ട്.
Keywords: Meghalaya, Agata Sangma, PA Sangma, Congress, BJP, NPP
COMMENTS