തിരുവനന്തപുരം: ഐക്യ ജനതാദളിന്റെ പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് യു ഡി എഫ് വിട്ട് ഇടതു മുന്നണിയിലെത്താനുള്ള എം പി വീരേന്ദ്രകുമാറിന്റെ നീക്...
തിരുവനന്തപുരം: ഐക്യ ജനതാദളിന്റെ പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് യു ഡി എഫ് വിട്ട് ഇടതു മുന്നണിയിലെത്താനുള്ള എം പി വീരേന്ദ്രകുമാറിന്റെ നീക്കങ്ങൾക്കു തിരിച്ചടി. വലതു മുന്നണി വിടാനില്ലെന്ന് എട്ടു ജില്ലാ കമ്മിറ്റികൾ വ്യക്തമാക്കുകയും വീരന്റെ പാർട്ടിയിൽ ലയിക്കാനില്ലന്ന് മന്ത്രി മാത്യു ടി തോമസ് പറയുകയും ചെയ്തതോടെയാണ് വീരേന്ദ്രകുമാർ വെട്ടിലായത്.
യുഡിഎഫ് വിടില്ലെന്ന് കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, കാസർകോട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളും യുഡിഎഫ് വിടുന്നതിനെതിരേ രംഗത്തു വന്നിരിക്കുകയാണ്.
ഈ മാസം 17 ന് പാർട്ടി സംസ്ഥാന സമിതി ചേരുന്നുണ്ട്. അന്ന് ജില്ലാ കമ്മിറ്റികളുടെ നിലപാട് ചർച്ചാവിഷയമാവും. വർഗീസ് ജോർജ്, കെ.പി മോഹനൻ തുടങ്ങിയ നേതാക്കൾക്ക് യു ഡി ഫ് വിടാനും താത്പര്യമില്ല.
ഇതിനിടെയാണ് ഇടതു പക്ഷത്തുള്ള ജെ ഡി എസ് നേതാവ് മാത്യു ടി തോമസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വീരന്റെ പാർട്ടിയിൽ ലയിക്കാൻ തങ്ങൾ ഇല്ലെന്നും വീരന് വേണമെങ്കിൽ വന്ന് ജെഡിഎസിൽ ലയിക്കാമെന്നും മാത്യു ടി തോമസ് പറഞ്ഞു.
വീരന്റെ പാർട്ടിയിൽ ലയിക്കുന്നത് തന്റെ മന്ത്രി സ്ഥാനത്തിനുൾപ്പെടെ ഭീഷണിയാണെന്ന് മാത്യു ടി തോമസ് കരുതുന്നു.
ഇതോടെ, ഇല്ലത്തു നിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയതുമില്ലെന്ന ഗതികേടിലാണ് വീരേന്ദ്ര കുമാർ.
യുഡിഎഫ് വിടില്ലെന്ന് കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, കാസർകോട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളും യുഡിഎഫ് വിടുന്നതിനെതിരേ രംഗത്തു വന്നിരിക്കുകയാണ്.
ഈ മാസം 17 ന് പാർട്ടി സംസ്ഥാന സമിതി ചേരുന്നുണ്ട്. അന്ന് ജില്ലാ കമ്മിറ്റികളുടെ നിലപാട് ചർച്ചാവിഷയമാവും. വർഗീസ് ജോർജ്, കെ.പി മോഹനൻ തുടങ്ങിയ നേതാക്കൾക്ക് യു ഡി ഫ് വിടാനും താത്പര്യമില്ല.
ഇതിനിടെയാണ് ഇടതു പക്ഷത്തുള്ള ജെ ഡി എസ് നേതാവ് മാത്യു ടി തോമസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വീരന്റെ പാർട്ടിയിൽ ലയിക്കാൻ തങ്ങൾ ഇല്ലെന്നും വീരന് വേണമെങ്കിൽ വന്ന് ജെഡിഎസിൽ ലയിക്കാമെന്നും മാത്യു ടി തോമസ് പറഞ്ഞു.
വീരന്റെ പാർട്ടിയിൽ ലയിക്കുന്നത് തന്റെ മന്ത്രി സ്ഥാനത്തിനുൾപ്പെടെ ഭീഷണിയാണെന്ന് മാത്യു ടി തോമസ് കരുതുന്നു.
ഇതോടെ, ഇല്ലത്തു നിന്ന് ഇറങ്ങി, അമ്മാത്ത് എത്തിയതുമില്ലെന്ന ഗതികേടിലാണ് വീരേന്ദ്ര കുമാർ.
COMMENTS