ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡിനകത്തു വാരിക്കെട്ടി പ...
ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡിനകത്തു വാരിക്കെട്ടി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത് വിവാദമായി മാറി.
എന്നാല്‍, ചൈനീസ് അതിര്‍ത്തിയോടടുത്ത് വിജന പ്രദേശത്തു മരിച്ചുവീണ സൈനികരെ അപമാനിച്ചിട്ടില്ലെന്നും അവിടെനിന്നു മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് പ്രഥമ പരിഗണന കൊടുത്തതെന്നും സേനാ വക്താവ് പറഞ്ഞു.
അനാവശ്യ വിവാദമാണുണ്ടാക്കുന്നതെന്ന നിലപാടാണ് സേനയ്ക്ക്. ദുര്‍ഗമമായ സ്ഥലത്ത്, 17,000 അടി ഉയരത്തിലാണ് കോപ്ടര്‍ തകര്‍ന്നു വീണത്. അവിടെനിന്ന് മറ്റൊരു എം ഐ 17 ഹെലികോപ്ടറിലാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റിയത്. ഇത്രയും ഉയരത്തില്‍ നിന്ന് ആറേഴ് ശവപ്പെട്ടികള്‍ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള സൗകര്യം എം ഐ17 കോപ്ടറിനില്ല. അതിനാലാണ് ലഭ്യമായ സൗകര്യത്തില്‍ മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്ന് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പബഌക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
രണ്ട് പൈലറ്റുമാരും രണ്ട് ജവാന്മാരും അടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച കോപ്ടര്‍ അപകടത്തില്‍ മരിച്ചത്.
'മാതൃരാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യൂവരിച്ച ഏഴ് യുവാക്കളെ എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചയക്കുന്നതെന്ന് കാണുക' എന്ന അടിക്കുറിപ്പോടെ നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ (റിട്ട) എച്ച്.എസ് പനാഗ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. കാര്‍ഡ് ബോഡ് പെട്ടിക്കുള്ളില്‍ കുത്തിത്തിരുകിയ മൃതദേഹങ്ങളുടെ ചിത്രം സഹിതമാണ് പനാഗ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇതേസമയം, സൈനികരോടുള്ള എല്ലാ ആദരവും നിലനിര്‍ത്തുമെന്നും മൃതദേഹങ്ങള്‍ തടികൊണ്ടുള്ള പെട്ടികളില്‍ അടക്കം ചെയ്ത് ആദരപൂര്‍വമേ ആവരവരുടെ നാടുകളിലേക്ക് കൊണ്ടു പോകൂ എന്നും അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പബഌക് റിലേഷന്‍സ് അറിയിച്ചു.
അപകടം നടന്ന സ്ഥലത്ത് ബോഡി ബാഗുകള്‍ ലഭ്യമായിരുന്നില്ല. പ്രധാന താവളങ്ങളിലാണ് ബോഡി ബാഗുകളുള്ളത്. അവിടെനിന്ന് അവ എത്തിച്ചു വരുമ്പോഴേക്കും വൈകുമെന്നതിനാലാണ് ഇത്തരത്തില്‍ കൊണ്ടുവന്നതെന്നും സേനാ വക്താവ് പറയുന്നു.
ദേശീയ പതാകയില്‍ പൊതിഞ്ഞ മൃതദേഹങ്ങളടങ്ങിയ പെട്ടികളുടെ ചിത്രവും സേന പിന്നീട് പുറത്തുവിട്ടു.
Keywords: Indian Army, Air Forse, Mi17, Tawang
COMMENTS