ന്യൂഡൽഹി: രണ്ടര മാസം നീണ്ട സംഘർഷത്തിനൊടുവിൽ ഇന്ത്യയും ചൈനയും അതിർത്തിയിലെ ദോക് ലാ യിൽ നിന്ന് സേനയെ പിൻവലിക്കാനാരംഭിച്ചു. ഇന്ത്യ ഏകപക്ഷീയ...
ന്യൂഡൽഹി: രണ്ടര മാസം നീണ്ട സംഘർഷത്തിനൊടുവിൽ ഇന്ത്യയും ചൈനയും അതിർത്തിയിലെ ദോക് ലാ യിൽ
നിന്ന് സേനയെ പിൻവലിക്കാനാരംഭിച്ചു.
ഇന്ത്യ ഏകപക്ഷീയമായി സേനയെ പിൻവലിക്കുക മാത്രമാണ് സംഘർഷം ഒഴിവാക്കാൻ മാർഗമെന്ന് ശഠിച്ചിരുന്ന ചൈന ഒടുവിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
സേനകൾ പതിയെ പിൻ വാങ്ങാൻ തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
നയതന്ത്രതലത്തിൽ നടത്തിയ ചർച്ചകളാണ് ഫലം കണ്ടിരിക്കുന്നത്. ഇന്ത്യയെ സൈനിക മുഷ്കുകു കാട്ടി പേടിപ്പിക്കാമെന്ന തന്ത്രം നടക്കാതെ പോയതും ചൈനയ്ക്കു ക്ഷീണമായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്കു പോകാനിരിക്കെയാണ് സംഘർഷം അയഞ്ഞിരിക്കുന്നത്.
നിന്ന് സേനയെ പിൻവലിക്കാനാരംഭിച്ചു.
ഇന്ത്യ ഏകപക്ഷീയമായി സേനയെ പിൻവലിക്കുക മാത്രമാണ് സംഘർഷം ഒഴിവാക്കാൻ മാർഗമെന്ന് ശഠിച്ചിരുന്ന ചൈന ഒടുവിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
സേനകൾ പതിയെ പിൻ വാങ്ങാൻ തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
നയതന്ത്രതലത്തിൽ നടത്തിയ ചർച്ചകളാണ് ഫലം കണ്ടിരിക്കുന്നത്. ഇന്ത്യയെ സൈനിക മുഷ്കുകു കാട്ടി പേടിപ്പിക്കാമെന്ന തന്ത്രം നടക്കാതെ പോയതും ചൈനയ്ക്കു ക്ഷീണമായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്കു പോകാനിരിക്കെയാണ് സംഘർഷം അയഞ്ഞിരിക്കുന്നത്.
COMMENTS