കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. കേസിലെ പ്രധാന തെ...
കൊച്ചി: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ദിലീപിനു ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ ദിലീപാണ്. എല്ലാ സാക്ഷിമൊഴിയും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ ദിലീപിനയച്ച കത്ത് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടിതിയില്‍ വായിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കു സാധ്യതയുണ്ടെന്നും ഡിജിപി കോടതിയെ അറിയിച്ചു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തശേഷം സുനില്‍കുമാര്‍ അതിന്റെ കോപ്പി എടുത്തു.
മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് രാജ്യത്ത് ആദ്യ സംഭവമാണ്. ദിലീപ് നാല് തവണ സുനില്‍ കുമാറിനെ കണ്ടിട്ടുണ്ട്. ക്വട്ടേഷന് അഡ്വാന്‍സായി പതിനായിരം രൂപ ദിലീപ് കൊടുത്തു.
സുനില്‍കുമാറിന്റെ അമ്മയുടെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത ഒരു ലക്ഷം രൂപ വന്നിട്ടുണ്ട്. കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ദിലീപിനെ പുറത്തുവിടുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
The prosecution argued that actor Dileep should not be granted bail because it may affect the course of the case.
The main planner of the kidnapping of the actress is Dileep. The prosecution pointed out that all the witnesses pointed to Dilip.
The Director General of Prosecution (DGP) read in the letter of first accused Sunil Kumar to Dileep. The DGP told the court that more persons may be involved in the case.
Keywords: Sunil Kumar, Pulsar Suni, actress, Dileep
COMMENTS