തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അമ്പരപ്പിക്കുന്ന വഴിത്തിരിവ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനെല്ല...
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അമ്പരപ്പിക്കുന്ന വഴിത്തിരിവ്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനെല്ലെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണ്. അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത്.
വീടുമായി കുട്ടിക്കാലം മുതല്‍ സ്വാമിക്ക് അടുപ്പമുണ്ട്. എന്നാല്‍, ഒരിക്കല്‍ പോലും സ്വാമി പീഡിപ്പിച്ചിട്ടില്ല. മകളെപ്പോലെയാണ് സ്വാമി കരുതിയിരുന്നത്. പതിനാറാം വയസ്സു മുതല്‍ പീഡിപ്പിച്ചെന്ന് പൊലീസ് എഴുതിച്ചേര്‍ക്കുകയായിരുന്നു.
സ്വാമി പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ചത് അയ്യപ്പദാസാണ്. അയാളാണ് തന്നെ ഈ ഇതിനു പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീടാണ് അയ്യപ്പദാസും സുഹൃത്തുക്കളായ മനോജ് മുരളി, അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്നു മനസ്സിലായത്.
സംഭവം നടന്ന ദിവസം കത്തി തന്നിട്ട് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ ആവശ്യപ്പെട്ടത് അയ്യപ്പദാസാണ്. രാത്രിയില്‍ സ്വാമിയുടെ അടുത്തു പോയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
എന്നാല്‍, പിന്നീട് സ്വാമിയുടെ നിലവിളിയാണ് കേട്ടത്. അയ്യപ്പദാസ് നിര്‍ദ്ദേശ പ്രകാരം അയല്‍വാസിയായ എഡിജിപി ബി. സന്ധ്യയുടെ വീട്ടിലെത്തി. കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറക്കാത്തതിനാല്‍ 100 ലേക്കു വിളിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ വച്ചാണ് എല്ലാം തകിടം മറിഞ്ഞത്. പൊലീസ് പലതവണ മൊഴി തിരുത്തിയെഴുതി. എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കാനും കഴിഞ്ഞില്ല.
വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചുവന്നപ്പോള്‍ വായിച്ചുനോക്കാന്‍ സാധിച്ചില്ലെന്നും ഒപ്പുമാത്രമാണ് ഇട്ടതെന്നും യുവതി കത്തില്‍ പറയുന്നു.
ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണ്. അയ്യപ്പദാസ് എന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് സ്വാമിക്കെതിരെ ഗൂഢാലോചന നടത്തിയത്.
വീടുമായി കുട്ടിക്കാലം മുതല്‍ സ്വാമിക്ക് അടുപ്പമുണ്ട്. എന്നാല്‍, ഒരിക്കല്‍ പോലും സ്വാമി പീഡിപ്പിച്ചിട്ടില്ല. മകളെപ്പോലെയാണ് സ്വാമി കരുതിയിരുന്നത്. പതിനാറാം വയസ്സു മുതല്‍ പീഡിപ്പിച്ചെന്ന് പൊലീസ് എഴുതിച്ചേര്‍ക്കുകയായിരുന്നു.
സ്വാമി പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ചത് അയ്യപ്പദാസാണ്. അയാളാണ് തന്നെ ഈ ഇതിനു പ്രേരിപ്പിച്ചത്. എന്നാല്‍ പിന്നീടാണ് അയ്യപ്പദാസും സുഹൃത്തുക്കളായ മനോജ് മുരളി, അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്നു മനസ്സിലായത്.
സംഭവം നടന്ന ദിവസം കത്തി തന്നിട്ട് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ ആവശ്യപ്പെട്ടത് അയ്യപ്പദാസാണ്. രാത്രിയില്‍ സ്വാമിയുടെ അടുത്തു പോയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
എന്നാല്‍, പിന്നീട് സ്വാമിയുടെ നിലവിളിയാണ് കേട്ടത്. അയ്യപ്പദാസ് നിര്‍ദ്ദേശ പ്രകാരം അയല്‍വാസിയായ എഡിജിപി ബി. സന്ധ്യയുടെ വീട്ടിലെത്തി. കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറക്കാത്തതിനാല്‍ 100 ലേക്കു വിളിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ വച്ചാണ് എല്ലാം തകിടം മറിഞ്ഞത്. പൊലീസ് പലതവണ മൊഴി തിരുത്തിയെഴുതി. എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കാനും കഴിഞ്ഞില്ല.
വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥര്‍ മൊഴി എഴുതിയത്. തിരിച്ചുവന്നപ്പോള്‍ വായിച്ചുനോക്കാന്‍ സാധിച്ചില്ലെന്നും ഒപ്പുമാത്രമാണ് ഇട്ടതെന്നും യുവതി കത്തില്‍ പറയുന്നു.
ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്‌ക്കൊപ്പം യുവതിയുടെ കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.
COMMENTS