, തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു ...
,
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു എം ശിവശങ്കർ ഐഎഎസിനെ മാറ്റി. ഇതേസമയം അദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതായി സൂചനയില്ല. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും എന്നാണ് അറിയുന്നത്.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിനു വിനയായി മാറുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ വിവിധ നിയമ വശങ്ങളെക്കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചർച്ച നടത്തുകയാണ്. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇരുവരും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്റ്റേറ്റ് കാറില്‍ ശിവശങ്കര്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നു അയല്‍ക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്ഥിരം മദ്യപാന പാര്‍ട്ടികള്‍ നടന്നിരുന്നുവെന്നും ആ സമയങ്ങളില്‍ ശിവശങ്കറിന്റേതു കൂടാതെ നിരവധി സ്‌റ്റേറ്റു കാറുകള്‍ സ്വപ്‌നയുടെ വീട്ടില്‍ പതിവായെത്തിയിരുന്നു എന്നുമുള്ള വെളിപ്പെടുത്തലും സര്‍ക്കാരിനു ക്ഷീണമായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ താറടിക്കാന്‍ കിട്ടുന്ന അവസരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന ഭയവും ശിവശങ്കറിനെ മാറ്റാന്‍ പ്രേരിപ്പിച്ചു.
കേന്ദ്ര നിയന്ത്രണത്തിലെ കസ്റ്റംസ് വകുപ്പ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാദ്ധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കവേ അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ അതു സര്‍ക്കാരിനു ക്ഷീണമാവുമെന്ന തിരിച്ചറിവും മാറ്റത്തിനു കാരണമായി.
തന്റെ ഓഫീസ് വിവാദങ്ങളില്‍ ചെന്നു പെട്ടതില്‍ മുഖ്യമന്ത്രി ക്ഷുഭിതനുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വര്‍ണക്കടത്തുകാരുമായി ബന്ധമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞതും മുഖ്യമന്ത്രിക്കു ക്ഷീണമായി.
അടുത്തിടെ സര്‍ക്കാര്‍ വിഷമവൃത്തത്തിലായ സ്പ്രിങ്ക്‌ളര്‍ ഇടപാടിലും എം ശിവശങ്കറായിരുന്നു പ്രധാനമായും പ്രതിക്കൂട്ടിലായത്. അന്നദ്ദേഹത്തെ മുഖ്യമന്ത്രി രക്ഷിച്ചു നിറുത്തിയിരുന്നു
സ്വര്‍ണക്കടത്ത് രാജ്യാന്തര വിഷയമായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സ്വമേധയാ തുടങ്ങിയിട്ടുണ്ട്. അവര്‍ അന്വേഷണം ശക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അതിന്റെ കണ്ണികള്‍ എത്തിച്ചാല്‍ അതിന്റെ നഷ്ടം വലുതായിരിക്കുമെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു.
എന്തായാലും സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പ്രതിപക്ഷത്തിന് നല്ലൊരായുധമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെ നല്കിയിരിക്കുന്നത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു എം ശിവശങ്കർ ഐഎഎസിനെ മാറ്റി. ഇതേസമയം അദ്ദേഹത്തെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതായി സൂചനയില്ല. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും എന്നാണ് അറിയുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമാണ് ശിവശങ്കറിനു വിനയായി മാറുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ വിവിധ നിയമ വശങ്ങളെക്കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരുമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചർച്ച നടത്തുകയാണ്. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇരുവരും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്റ്റേറ്റ് കാറില്‍ ശിവശങ്കര്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നു അയല്‍ക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞതും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ സ്ഥിരം മദ്യപാന പാര്‍ട്ടികള്‍ നടന്നിരുന്നുവെന്നും ആ സമയങ്ങളില്‍ ശിവശങ്കറിന്റേതു കൂടാതെ നിരവധി സ്‌റ്റേറ്റു കാറുകള്‍ സ്വപ്‌നയുടെ വീട്ടില്‍ പതിവായെത്തിയിരുന്നു എന്നുമുള്ള വെളിപ്പെടുത്തലും സര്‍ക്കാരിനു ക്ഷീണമായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിനെ താറടിക്കാന്‍ കിട്ടുന്ന അവസരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന ഭയവും ശിവശങ്കറിനെ മാറ്റാന്‍ പ്രേരിപ്പിച്ചു.
കേന്ദ്ര നിയന്ത്രണത്തിലെ കസ്റ്റംസ് വകുപ്പ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സാദ്ധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കവേ അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ അതു സര്‍ക്കാരിനു ക്ഷീണമാവുമെന്ന തിരിച്ചറിവും മാറ്റത്തിനു കാരണമായി.
തന്റെ ഓഫീസ് വിവാദങ്ങളില്‍ ചെന്നു പെട്ടതില്‍ മുഖ്യമന്ത്രി ക്ഷുഭിതനുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വര്‍ണക്കടത്തുകാരുമായി ബന്ധമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞതും മുഖ്യമന്ത്രിക്കു ക്ഷീണമായി.
അടുത്തിടെ സര്‍ക്കാര്‍ വിഷമവൃത്തത്തിലായ സ്പ്രിങ്ക്‌ളര്‍ ഇടപാടിലും എം ശിവശങ്കറായിരുന്നു പ്രധാനമായും പ്രതിക്കൂട്ടിലായത്. അന്നദ്ദേഹത്തെ മുഖ്യമന്ത്രി രക്ഷിച്ചു നിറുത്തിയിരുന്നു
സ്വര്‍ണക്കടത്ത് രാജ്യാന്തര വിഷയമായതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സ്വമേധയാ തുടങ്ങിയിട്ടുണ്ട്. അവര്‍ അന്വേഷണം ശക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അതിന്റെ കണ്ണികള്‍ എത്തിച്ചാല്‍ അതിന്റെ നഷ്ടം വലുതായിരിക്കുമെന്നും സര്‍ക്കാര്‍ തിരിച്ചറിയുന്നു.
എന്തായാലും സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പ്രതിപക്ഷത്തിന് നല്ലൊരായുധമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെ നല്കിയിരിക്കുന്നത്.
COMMENTS