സ്വന്തം ലേഖകന്‍ കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞിട്ടതിനെ തുടര്‍ന്ന് 70 കാരിക്ക്...
സ്വന്തം ലേഖകന്‍
കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞിട്ടതിനെ തുടര്‍ന്ന് 70 കാരിക്ക് ദയനീയ അന്ത്യം.
കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് മംഗലാപുരത്തേക്ക് കടത്തിവിടാനാവില്ലെന്ന കര്‍ശന നിലപാട് കര്‍ണാടക പൊലീസ് സ്വീകരിച്ചതിനെ തുടര്‍ന്ന് ഉദ്യാവരയിലെ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരിച്ചത്.
കര്‍ണാടക പൊലീസിന്റെ ക്രൂരത നിമിത്തമുള്ള രണ്ടാമത്തെ മരണമാണിത്. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായി. രോഗം കലശലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ പാത്തുമ്മയെ കൊണ്ടുപോയത്.
ആംബുലന്‍സ് കടത്തിവിടാന്‍ കര്‍ണാടക പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവരെ വീട്ടിലേക്കു തിരികെ കൊണ്ടുവരേണ്ടിവന്നു. ഇന്ന് പുലര്‍ച്ചെ രോഗം കലശലായി മരിക്കുകയായിരുന്നു. താന്‍ കെഞ്ചിപ്പറഞ്ഞിട്ടും കര്‍ണാടക പൊലീസ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും മലയാളികള്‍ക്ക് കര്‍ണാടകത്തില്‍ പ്രവേശനമില്ലെന്ന കര്‍ശന നിലപാടാണ് കൈക്കൊണ്ടതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.
കേരള -കര്‍ണ്ണാടക അതിര്‍ത്തിയിലെ റോഡുകളെല്ലാം കര്‍ണാടകം മണ്ണിട്ട് തടഞ്ഞിരിക്കുകയാണ്. മനുഷ്യത്വഹീനമായ ഈ നടപടിക്കെതിരേ കേരളം പല ആവര്‍ത്തി അഭ്യര്‍ത്ഥിച്ചിട്ടും കര്‍ണാടകം നിലപാട് മാറ്റിയിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അതിര്‍ത്തികള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനമെടുക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.
കേന്ദ്രമന്ത്രിമാരും കര്‍ണാടകത്തിലെ മലയാളി മന്ത്രിയും എം.പിമാരുമെല്ലാം ഇക്കാര്യത്തില്‍ കേരളത്തിനെതിരായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കൊറോണ വൈറസ് രോഗികളായതോടെയാണ് കര്‍ണാടകം ഭയന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
മലയാളികളെ കടത്തിവിടുന്നതില്‍ അതിര്‍ത്തിയിലെ കര്‍ണാടക നിവാസികളുടെ പ്രതിഷേധം ശക്തമായതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ യെദിയൂരപ്പ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. അതിര്‍ത്തി തുറക്കരുതെന്ന നിലപാടിലാണ് ദക്ഷിണ കന്നഡയിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പിമാരും.
പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്ന് പ്രഖ്യാപിച്ചിരുന്ന കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ഒടുവില്‍ പിന്‍വാങ്ങി. മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളുമെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുന്നുവെന്നാണ് സദാനന്ദ ഗൗഡ ഇപ്പോള്‍ പറയുന്നത്.
പച്ചക്കറികളും അത്യാവശ്യ സാധനങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് മൈസൂര്‍ വഴിയുള്ള രണ്ടു പ്രധാന റോഡുകള്‍ തുറന്നെന്ന് ഗൗഡ പറയുന്നു.
കാസര്‍കോട് ജില്ലയിലെ 24 അതിര്‍ത്തികളിലും കര്‍ണാടക സര്‍ക്കാര്‍ ലോഡ് കണക്കിന് മണ്ണ് കൂട്ടിയിട്ടാണ് പൂട്ടിയത്. ഇതുകാരണം കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. ആംബുലന്‍സ് പോലും കടത്തിവിടാതായതോടെ, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയോ മെഡിക്കല്‍ കോളേജോ ഇല്ലാത്ത കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വലയുകയാണ്.Mangalore hospitals banned addmition of Kasaragod district patients...— Rakshith Kedilaya (@r_kedilaya) March 25, 2020
Can you now open Ukkinadka Medical College?#IndiaFightsCorona#KeralaFightsCorona#Kasaragod#DCkasaragod@CMOKerala pic.twitter.com/69lkI4e4I6
ഗുരുതര രോഗങ്ങളുള്ള നിരവധി പേര്‍ ചികിത്സ കാത്ത് വീടുകളില്‍ തന്നെ കഴിയുകയാണ്. കാസര്‍കോട്ടെ രോഗികളെ മൊത്തത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി കണ്ണൂരിലെ ആശുപത്രികള്‍ക്കില്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. കാസര്‍കോടിന് മെഡിക്കല്‍ കോളേജ് അത്യാവശ്യമാണെന്ന് ഓര്‍മിപ്പിക്കുന്നതു കൂടിയാണ് കര്‍ണാടകത്തിന്റെ ഈ നടപടി.
Summary: A pregnant woman in labour, a migrant from Bihar, gave birth in an ambulance in Kerala after the Karnataka police allegedly refused to allow the ambulance carrying her to cross the border road to Mangaluru to reach her hospital. The border road between the two states was shut due to the lockdown. The woman used to consult a doctor in Karnataka's Mangaluru, across the state border from Kerala's Kasaragod.
Keywords: Bihar, Kerala , Karnataka police, Ambulance, Mangaluru, Llockdown, Kasaragod, Talapady, Corona, Covid 19
COMMENTS