തിരുവനന്തപുരം: തോക്കും വെടിയുണ്ടയും കാണാതായ സംഭവത്തിൽ കേരള പോലീസിനെ ന്യായീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ...
തിരുവനന്തപുരം: തോക്കും വെടിയുണ്ടയും കാണാതായ സംഭവത്തിൽ കേരള പോലീസിനെ ന്യായീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശം പോലീസ് സേന തന്നെ അപമാനമായി മാറുന്നു.
കേരള പോലീസിൽ നിന്നു വെടിയുണ്ടയും മറ്റും കാണാതായ സംഭവം ഇതിനു മുൻപും പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും അങ്ങനെ സംഭവിച്ചിരിക്കാമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള പോലീസ് കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനു പോലും ശേഷിയില്ലാത്ത പ്രസ്ഥാനം ആണെന്നാണ് ഫലത്തിൽ മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ വിഷയം വളരെ ഗൗരവത്തിൽ എടുത്തിരിക്കുന്ന ഘട്ടത്തിലാണ് കോടിയേരിയുടെ പരാമർശം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കിട്ടിയ അവസരമായാണ് ഈ സംഭവത്തെ കേന്ദ്രം കണ്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ പോലീസിനെ കൂടുതൽ വിഷമവൃത്തത്തിൽ ലാക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്.
പൊലീസുകാർ തിരക്കിട്ട് പല ദൗത്യങ്ങളിലും ഏർപ്പെടാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ വെടിയുണ്ട എണ്ണിനോക്കാൻ ആവില്ല. ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവ കൃത്യമായി രേഖപ്പെടുത്താതെ വരുന്നതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
തോക്കുകൾ കാണാതായത് കൃത്യമായ കണക്ക് രേഖപ്പെടുത്താത്തതു കൊണ്ടാകാമെന്നാണ് കോടിയേരിയുടെ വിശദീകരണം. കണക്കുകൾ കൃത്യമായി പരിശോധിച്ചാൽ തോക്ക് എവിടെപ്പോയി എന്ന് കണ്ടെത്താനാകുമെന്ന് കോടിയേരി പറയുന്നു.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നതോടെ ഇക്കാര്യത്തിൽ കൃത്യത ഉണ്ടാകുമെന്നാണ് കോടിയേരി കണക്കുകൂട്ടുന്നത്.
ഇതേസമയം നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിനു മുൻപ് തന്നെ സിഎജിയുടെ റിപ്പോർട്ട് ചോർന്നത് ഗൗരവമുള്ള കാര്യമാണ്.
സിഎജി പത്രസമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത് തെറ്റായ നടപടി ആണെന്നും കോടിയേരി സൂചിപ്പിച്ചു.
കീബോർഡ് add
Keywords: Kodiyeri Balakrishnan, CPM, Kerala Police, Loknath Behra, Pinarayi Vijayan, Home ministry, V Muraleedharan
കേരള പോലീസിൽ നിന്നു വെടിയുണ്ടയും മറ്റും കാണാതായ സംഭവം ഇതിനു മുൻപും പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നും താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും അങ്ങനെ സംഭവിച്ചിരിക്കാമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള പോലീസ് കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനു പോലും ശേഷിയില്ലാത്ത പ്രസ്ഥാനം ആണെന്നാണ് ഫലത്തിൽ മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ വിഷയം വളരെ ഗൗരവത്തിൽ എടുത്തിരിക്കുന്ന ഘട്ടത്തിലാണ് കോടിയേരിയുടെ പരാമർശം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ മുൾമുനയിൽ നിർത്താൻ കിട്ടിയ അവസരമായാണ് ഈ സംഭവത്തെ കേന്ദ്രം കണ്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ പോലീസിനെ കൂടുതൽ വിഷമവൃത്തത്തിൽ ലാക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്.
പൊലീസുകാർ തിരക്കിട്ട് പല ദൗത്യങ്ങളിലും ഏർപ്പെടാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ വെടിയുണ്ട എണ്ണിനോക്കാൻ ആവില്ല. ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവ കൃത്യമായി രേഖപ്പെടുത്താതെ വരുന്നതാണ് പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
തോക്കുകൾ കാണാതായത് കൃത്യമായ കണക്ക് രേഖപ്പെടുത്താത്തതു കൊണ്ടാകാമെന്നാണ് കോടിയേരിയുടെ വിശദീകരണം. കണക്കുകൾ കൃത്യമായി പരിശോധിച്ചാൽ തോക്ക് എവിടെപ്പോയി എന്ന് കണ്ടെത്താനാകുമെന്ന് കോടിയേരി പറയുന്നു.
നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നതോടെ ഇക്കാര്യത്തിൽ കൃത്യത ഉണ്ടാകുമെന്നാണ് കോടിയേരി കണക്കുകൂട്ടുന്നത്.
ഇതേസമയം നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിനു മുൻപ് തന്നെ സിഎജിയുടെ റിപ്പോർട്ട് ചോർന്നത് ഗൗരവമുള്ള കാര്യമാണ്.
സിഎജി പത്രസമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത് തെറ്റായ നടപടി ആണെന്നും കോടിയേരി സൂചിപ്പിച്ചു.
കീബോർഡ് add
Keywords: Kodiyeri Balakrishnan, CPM, Kerala Police, Loknath Behra, Pinarayi Vijayan, Home ministry, V Muraleedharan
COMMENTS