ഗുവാഹത്തി : ദേശീയ പൗരത്വ ബില്ലിനെതിരെ നടക്കുന്ന കലാപസമാനമായ സംഘർഷത്തിനിടെ പൊലീസ് വെടിവെപ്പിൽ അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഗുവാഹത്തിയ...
ഗുവാഹത്തി : ദേശീയ പൗരത്വ ബില്ലിനെതിരെ നടക്കുന്ന കലാപസമാനമായ സംഘർഷത്തിനിടെ പൊലീസ് വെടിവെപ്പിൽ അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
ഗുവാഹത്തിയിൽ നടന്ന വെടിവെപ്പിലാണ് മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കലാപം വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്.
സംഘർഷം വ്യാപിച്ചതോടെ അസമിൽ 10 ജില്ലകളിൽ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൻറർനെറ്റ് ബന്ധവും വിഛേദിച്ചിട്ടുണ്ട്.
അക്രമാസക്തരായ ജനജ്യം പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്നായിരുന്നു പല മേഖലകളിലും വെടിവയ്പ്പും ലാത്തിച്ചാർജും ഉണ്ടായത്.
മുഖ്യമന്ത്രി സർബാനന്ദ സൊനേവാൾ, കേന്ദ്രമന്ത്രി രാമേശ്വർ ഒലി തുടങ്ങിയവരുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു.
അസമിലെ വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പല മേഖലകളിലും റെയിൽ ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.
സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിന്യസിക്കുകയാണ്.
ഇതിനിടെ ദേശീയ പൗരത്വ ബിൽ വിഷയം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധവും മോശമാക്കുന്നതായി റിപ്പോർട്ടുണ്ട്.
ഗുവാഹത്തിയിൽ നടന്ന വെടിവെപ്പിലാണ് മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കലാപം വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്.
സംഘർഷം വ്യാപിച്ചതോടെ അസമിൽ 10 ജില്ലകളിൽ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൻറർനെറ്റ് ബന്ധവും വിഛേദിച്ചിട്ടുണ്ട്.
അക്രമാസക്തരായ ജനജ്യം പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്നായിരുന്നു പല മേഖലകളിലും വെടിവയ്പ്പും ലാത്തിച്ചാർജും ഉണ്ടായത്.
മുഖ്യമന്ത്രി സർബാനന്ദ സൊനേവാൾ, കേന്ദ്രമന്ത്രി രാമേശ്വർ ഒലി തുടങ്ങിയവരുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു.
അസമിലെ വിമാനത്താവളങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പല മേഖലകളിലും റെയിൽ ഗതാഗതവും നിരോധിച്ചിരിക്കുകയാണ്.
സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിന്യസിക്കുകയാണ്.
ഇതിനിടെ ദേശീയ പൗരത്വ ബിൽ വിഷയം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധവും മോശമാക്കുന്നതായി റിപ്പോർട്ടുണ്ട്.
COMMENTS