തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബ...
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കാറിടിച്ചുമരിച്ച കേസില്‍ റിമാന്റില്‍ കഴിയുന്നതിന് പിന്നാലെയാണ് ശ്രീറാമിനെ സ്ഥാനത്ത് നിന്നു ചീഫ്‌സെക്രട്ടറി ഒഴിവാക്കിയത്.
ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയത്.
കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
അമിതമായി മദ്യപിച്ച ശ്രീറാമിനെ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കാറുടമ കൂടിയായ വഫയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ശ്രീറാം വെങ്കിട്ടരാമനുമായി ഒന്നരവര്‍ഷത്തിലേറെയായുള്ള ബന്ധം വഫയ്ക്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ഇതേസമയം ശ്രീറാമിനെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് സംസ്ഥാന പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കാറിടിച്ചുമരിച്ച കേസില്‍ റിമാന്റില്‍ കഴിയുന്നതിന് പിന്നാലെയാണ് ശ്രീറാമിനെ സ്ഥാനത്ത് നിന്നു ചീഫ്‌സെക്രട്ടറി ഒഴിവാക്കിയത്.
ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ പൊലീസ് ചുമത്തിയത്.
കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
അമിതമായി മദ്യപിച്ച ശ്രീറാമിനെ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ കാറുടമ കൂടിയായ വഫയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ശ്രീറാം വെങ്കിട്ടരാമനുമായി ഒന്നരവര്‍ഷത്തിലേറെയായുള്ള ബന്ധം വഫയ്ക്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ഇതേസമയം ശ്രീറാമിനെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് സംസ്ഥാന പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
COMMENTS