കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മരണം 22 ആയി. രക്ഷാപ്രവര്‍ത്തനം തീവ്രഗതിയില്‍: ദുരന്ത നിവാരണ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: ജില്ലാ കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ :1077, സംസ്ഥാന കണ്‍ട്രോള്‍ റും നമ്പര്‍: 1070

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിലും കാറ്റിലും പെട്ട് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു.  സംസ്ഥാനത്ത്  എറണാകുളം മുതല്‍ ക...





തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിലും കാറ്റിലും പെട്ട് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു.  സംസ്ഥാനത്ത്  എറണാകുളം മുതല്‍ കാസര്‍കോഡ് വരെയുള്ള ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.



സംസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.  പെരിയാര്‍, ചാലക്കുടിയാര്‍, പമ്പ തുടങ്ങി പല നദികളും  പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. പല ഡാമുകളും തുറന്നു. വീടുകളില്‍ വെള്ളം കയറിയതിനാല്‍  സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളായി  22165 പേരുണ്ട്.



24 മണിക്കൂര്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നും, എന്നാല്‍, ആഗസ്റ്റ് 15 മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്നു.

വയനാട് പുത്തുമലയില്‍ ഉള്‍പ്പൊട്ടലുണ്ടായി നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയ സംഭവത്തില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനുള്ള സാദ്ധ്യതയാണുള്ളത്.

അട്ടപ്പടിയില്‍ ഇടവാണി ഭൂതയാര്‍ മേഖലയിലെ പാലങ്ങളും റോഡുകളും തകര്‍ന്ന്  ഒറ്റപ്പെട്ട അവസ്ഥയാണ്.

ആവശ്യങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം   0493 6204151,  9446394126 നമ്പരുമായി ബന്ധപ്പെടുക.


കോഴിക്കോട് കണ്ണാടിക്കലില്‍  രഞ്ജിത്ത് ലാല്‍ (40) എന്നയാല്‍ വെള്ളത്തില്‍ വീണ് തലയിടിച്ച് മരിച്ചു. കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മാക്കൂല്‍  മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങള്‍ കിട്ടി. വിലങ്ങാട് ഉരുള്‍പ്പെട്ടലില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേരെ കാണാതായി.

കോഴിക്കോട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സൈന്യമെത്തി.  30 പേരടങ്ങുന്ന ആര്‍മി ടീം താമശ്ശേരിയിലും 20 പേരടങ്ങുന്ന ബി.എസ്.എഫ് ടീം വിലങ്ങാടും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കുന്നു.

മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. എടവണ്ണ ഒതായിയില്‍ വീട് തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേര്‍ മരിച്ചു.



നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പ്പെട്ടി 30 ഓളം വീടുകള്‍ മണ്ണിനടിയിലായി.  ചുങ്കത്തുറ പാലവും ഒലിച്ചുപോയി.

കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരത്തില്‍ ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി.



കേരളത്തിലെ ഏറ്റവും വലിയ നടപ്പലമായ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.





ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുമാറ്റി ലൈനിലെ തടസം മാറ്റിയെങ്കിലും വൈദ്യുത ലൈനിന്റെ പണികള്‍ പുരോഗമിച്ചു വരികയാണ്.

പല ട്രെയിനുകളും ഏറെ മണിക്കൂറോളം വൈകിയാണ് ഓടുന്നത്.




ശക്തമായ മഴയെത്തുടര്‍ന്ന് റണ്‍വേയിലടക്കം  വെള്ളം കയറിയതിനാല്‍ നെടുമ്പാശ്ശേരി  രാജ്യാന്തര വിമാനത്താവളം ഞാറാഴ്ച വൈകിട്ട് മൂന്ന് വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ വിമാനത്താവളത്തിന്റെ ആവണംകോഡ് ഭാഗത്തെ മതില്‍ ഇടിഞ്ഞു വീണു. സമീപത്തെ മൂന്നുനില കെട്ടിടം ഇടിഞ്ഞ് മതിലില്‍ വീണതാണ്  പ്രശ്‌ന കാരണം. കെട്ടിടത്തില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


ഫോര്‍ട്ട് കൊച്ചിയില്‍ എഞ്ചിന്‍ കേടായ റോറോ കടലിലേക്ക് ഒഴുകിപ്പോയി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലിസും ചേര്‍ന്ന് റോറോ വൈപ്പിന്‍ കരയിലേക്ക് അടുപ്പിച്ചു.


ഇടുക്കിയില്‍ മഴ കുറഞ്ഞു. മൂന്നാറില്‍ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ജില്ലയില്‍ 19 ദുരിതാശ്വാസ ക്യമ്പുകളിലായി 800 പേരുണ്ട്.


പെരിയാര്‍, മൂവാറ്റുപുഴ, ചാലക്കുടി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം




ഭൂതത്താന്‍ അണക്കെട്ടിന്റെയും, മലങ്കര അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ പെരിയാറിന്റെയും മൂവാറ്റുപുഴയുടെയും ചാലക്കുടിപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.



വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് എം.എം. മണി

ഡാമുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വൈദ്യുത മന്ത്രി എം.എം. മണി പറഞ്ഞു.

 വേണ്ട നടപടികള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് വൈദ്യുത വകുപ്പ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.



സംസ്ഥനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര്‍ മരിച്ചെന്ന സ്ഥിരീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രളയക്കെടുതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

അതിതീവ്ര മഴയാണെന്നും എന്നാല്‍ അമിത ആശങ്ക വേണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ പ്രളയകാലത്തേത് പോലുള്ള അവസ്ഥയില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും  പറഞ്ഞു.

Keywords: Kerala, Rain


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മരണം 22 ആയി. രക്ഷാപ്രവര്‍ത്തനം തീവ്രഗതിയില്‍: ദുരന്ത നിവാരണ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: ജില്ലാ കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ :1077, സംസ്ഥാന കണ്‍ട്രോള്‍ റും നമ്പര്‍: 1070
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മരണം 22 ആയി. രക്ഷാപ്രവര്‍ത്തനം തീവ്രഗതിയില്‍: ദുരന്ത നിവാരണ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: ജില്ലാ കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ :1077, സംസ്ഥാന കണ്‍ട്രോള്‍ റും നമ്പര്‍: 1070
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2KdOiSv5X-rvC8g0EA5AXoAFFt-1nNiQwL91r5tTdnoVNKyi2HMejNOLvNxLmQS4bvxht5C9-EDW6JxjvJB2yU2NlOIwxrdJYonfMn2Uf3gRTt9jiVx9w9Lf9JgNTSLvOBmWeKW9nzIk/s320/c6.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2KdOiSv5X-rvC8g0EA5AXoAFFt-1nNiQwL91r5tTdnoVNKyi2HMejNOLvNxLmQS4bvxht5C9-EDW6JxjvJB2yU2NlOIwxrdJYonfMn2Uf3gRTt9jiVx9w9Lf9JgNTSLvOBmWeKW9nzIk/s72-c/c6.png
www.vyganews.com
https://www.vyganews.com/2019/08/rain-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/08/rain-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy