കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ് * ആക്രമിച്ചത് പതിനഞ്ചോളം വരുന്ന സംഘം * പാല്‍ വാങ്ങാന്‍ നിന്ന യുവാവിനെ വെട്ടിവീഴ്ത്തി * ക...
- കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷ്
* ആക്രമിച്ചത് പതിനഞ്ചോളം വരുന്ന സംഘം
* പാല്‍ വാങ്ങാന്‍ നിന്ന യുവാവിനെ വെട്ടിവീഴ്ത്തി
* കൈ വെട്ടി ദൂരെയെറിഞ്ഞെന്നു ബിജെപി നേതാക്കള്‍
* ശരീരത്തില്‍ നാല്പതിലേറെ വെട്ടുകള്‍
* നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാതിരുന്നത് മരണകാരണമായി
* സ്ഥലത്ത് സംഘര്‍ഷാവസ്ഥ, വന്‍ പൊലീസ് സന്നാഹം
* ആക്രമിച്ചത് പതിനഞ്ചോളം വരുന്ന സംഘം
* പാല്‍ വാങ്ങാന്‍ നിന്ന യുവാവിനെ വെട്ടിവീഴ്ത്തി
* കൈ വെട്ടി ദൂരെയെറിഞ്ഞെന്നു ബിജെപി നേതാക്കള്‍
* ശരീരത്തില്‍ നാല്പതിലേറെ വെട്ടുകള്‍
* നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാതിരുന്നത് മരണകാരണമായി
* സ്ഥലത്ത് സംഘര്‍ഷാവസ്ഥ, വന്‍ പൊലീസ് സന്നാഹം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പള്ളിയിൽ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന ഹർത്താലിന് ബി ജെ പി ആഹ്വാനം ചെയ്തു.
കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ആര്‍എസ്എസ് ശാഖ കഴിഞ്ഞ് വീട്ടിലേക്കുപോകും വഴിയായിരുന്നു ആക്രമണം. ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് ആയിരുന്നു.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ പതിനഞ്ച് പേര്‍ അടങ്ങുന്ന സംഘം രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിനെ വളഞ്ഞിട്ട് ആക്രമിച്ചത്. കൈവെട്ടിമാറ്റി സമീപത്തെ പറമ്പില്‍ എറിയുകയായിരുന്നുവെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. രാജേഷിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകളുണ്ടെന്നാണ് പ്രാഥമിക വിവരം.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, പത്തരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
വീട്ടിലേക്കു പാല്‍ വാങ്ങുന്നതിനായി വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ കയറിയ വേളയിലായിരുന്നു അക്രമിസംഘം എത്തിയത്. കടയുടെ മുന്നിലിട്ടാണ് വെട്ടിയത്.
മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് രാജേഷിനെ വെട്ടിയത്.
വെട്ടേറ്റു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണകാരണമായത്. വെട്ടേറ്റു രക്തം വാര്‍ന്നു കിടന്ന രാജേഷിനെ ശ്രീകാര്യം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതര സംഭവമായതിനാല്‍ നാട്ടുകാര്‍ യുവാവിനെ നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിമുഖത കാട്ടി.
വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ എത്തിയിട്ടുള്ളത്. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
COMMENTS