തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായി വിയൂർ ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസം സുഗതനെ കസ...
തിരുവനന്തപുരം : കാപ്പ കേസിൽ അറസ്റ്റിലായി വിയൂർ ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസം സുഗതനെ കസ്റ്റഡിയിൽ വിട്ടു തരണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് നെടുമങ്ങാട് കോടതി സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിലിന്റെ ഗൗരവവും പ്രാധാന്യവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി പോലീസിന് നിർദേശം നൽകുകയും ചെയ്‌തു. തെളിവെടുപ്പിന് ശേഷം സുഗതനെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കോടതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെതിരെ സുഗതൻ രംഗത്തെത്തി, പോലീസ് വാഹനത്തിൽ വെച്ച് പോലീസ് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു സുഗതന്റെ ആരോപണം.
Key Words : BJP councilor R Sugathan, Police, Court
ഇത് കേട്ട കോടതി സുഗതനെ ആരാണ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് ആരാഞ്ഞു.
വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെ അല്ലേ മെഡിക്കൽ പരിശോധനക്ക് പോയതെന്ന് കോടതി ചോദിച്ചു.
കസ്റ്റഡിയിൽ തരാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ്ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു.
സിഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹരാസ്മെന്റ് ഉന്നയിച്ച സ്ഥിതിക്ക് എങ്ങനെ ഒപ്പം വിടുമെന്നും കോടതി ചോദിച്ചു.
സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തുകയും ചെയ്തു.

COMMENTS