മുംബൈ: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ ...
മുംബൈ: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത നിക്കോട്ടിൻ പൗച്ചുകൾ വിറ്റതായി ഡ്രഗ്സ് വകുപ്പിന്റെ കണ്ടെത്തൽ.
നിക്കോട്ടിൻ വിരുദ്ധ കൂട്ടായ്മയായ 'മദേഴ്സ് എഗെയ്ൻസ്റ്റ് വേപ്പിങ്' നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര നിയമലംഘനം പുറത്തുവന്നത്.'ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ' പരിധിയിൽ വരുന്ന ഇത്തരം നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൃത്യമായ രജിസ്ട്രേഷനും ഇമ്പോർട്ട് ലൈസൻസും നിർബന്ധമാണ്.
ഫിലിപ്പ് മോറിസിന്റെ 'സിൻ', സ്വീഡിഷ് സ്മോക്ക്ലെസ് സൊല്യൂഷന്റെ 'വൈറ്റ് ഫോക്സ്' (White Fox) എന്നീ വിദേശ ബ്രാൻഡുകളാണ് ഇവിടെ വിറ്റിരുന്നത്. ലൈസൻസില്ലാതെ മരുന്നുകളുടെ പരിധിയിൽ വരുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത് 3 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.എന്നാൽ, ഡ്രഗ്സ് വകുപ്പിന്റെ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തമുള്ള മുംബൈ ട്രാവൽ റീട്ടെയ്ൽ മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഇന്ത്യൻ കസ്റ്റംസ് അതിർത്തിക്ക് പുറത്തായതിനാൽ ആഭ്യന്തര നിയന്ത്രണങ്ങൾ ഇതിന് ബാധകമല്ലെന്നും നിക്കോട്ടിൻ പൗച്ചുകൾ മരുന്നുകളുടെ ഗണത്തിൽ പെടുന്നതല്ലെന്നുമാണ് കമ്പനിയുടെ വാദം. നിലവിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലുള്ള നിക്കോട്ടിൻ പൗച്ചുകളുടെ സ്റ്റോക്കിന്മേൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി അധികൃതർക്ക് താൽക്കാലിക നിർദ്ദേശം നൽകിയിട്ടുണ്ട്.
Key Words : Adani Group, Nicotine Pouches

COMMENTS