Trump Says Peace Accord to be Signed Soon; Iran Claims Confusions Remain; Signing to Take Place Online
എന്‍ പ്രഭാകരന്‍
ദുബായ് : യു.എസും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പുവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, സമയക്രമത്തെ ചൊല്ലി തര്‍ക്കമുന്നയിച്ച് ഇറാന്‍ രംഗത്തെത്തി.
പശ്ചിമേഷ്യയിലെ നാല് മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ച ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാര്‍. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
യു.എസും ഇറാനും തമ്മിലുള്ള സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പുവയ്ക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അതിന് തൊട്ടുപിന്നാലെ ഹോര്‍മുസ് കടലിടുക്ക് എല്ലാ കപ്പല്‍ ഗതാഗതത്തിനുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്‍ ഇനി മുതല്‍ അണുവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഈ കരാറിലൂടെ ഉറപ്പാക്കുമെന്നും, ഇതൊരു 'ഉറച്ച മതില്‍' പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്‍പ് ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ഇറാനു അണുവായുധത്തിലേക്ക് എളുപ്പവഴിയൊരുക്കുന്നതായിരുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു.
ചര്‍ച്ചകള്‍ വേഗത്തിലും സുഗമമായും മുന്നോട്ടുപോയില്ലെങ്കില്‍, അമേരിക്കയുടെ പക്കല്‍ ഇതിലും കടുത്ത ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.
ട്രംപിന്റെയും മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്റെയും ആവേശത്തോടും ആവശ്യത്തോടും ഇറാന്‍ പൂര്‍ണ്ണമായി യോജിക്കുന്നില്ല.
കരാര്‍ ഒപ്പുവെക്കുന്ന കൃത്യമായ തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നും, അത് ഞായറാഴ്ച ഉണ്ടാകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ വ്യക്തമാക്കി. അമേരിക്കന്‍ ഭാഗത്തുനിന്നുള്ള ചില ആശയക്കുഴപ്പങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒപ്പുവയ്ക്കാന്‍ പോകുന്ന 'ഇസ്ലാമാബാദ് മെമ്മോറാണ്ടം' ഒരു അന്തിമ കരാറല്ല, മറിച്ച് യുദ്ധം അവസാനിപ്പിക്കാനും ഉപരോധം നീക്കാനുമുള്ള തുടര്‍ചര്‍ച്ചകള്‍ക്കുള്ള ഒരു ചട്ടക്കൂട് മാത്രമാണെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. അണുശക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരും.
ഈ സമാധാന ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍ ആണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച പറഞ്ഞത് 24 മണിക്കൂറിനുള്ളില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ്. ഇതിനായി ഒരു ഓണ്‍ലൈന്‍ ഒപ്പുവയ്ക്കല്‍ ചടങ്ങിന് ഇസ്ലാമാബാദ് തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും അടുത്ത ആഴ്ചയോടെ സാങ്കേതികതല ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു.
വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം കരാറില്‍ താഴെ പറയുന്ന കാര്യങ്ങളാണ് ഉള്‍പ്പെടുന്നത്:
വ്യവസ്ഥകൾ വിശദാംശങ്ങൾ
ഹോർമുസ് കടലിടുക്ക്
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടനടി തുറന്നുനൽകും. കപ്പലുകളിൽ നിന്നുള്ള സർവീസ് ചാർജ് ഈടാക്കാൻ ഇറാന് അനുമതി ലഭിച്ചേക്കും.
ഉപരോധം നീക്കൽ
ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന യു.എസ് നാവിക ഉപരോധം നീക്കും. ഇറാന്റെ എണ്ണ വിപണനത്തിനുള്ള വിലക്കുകളിൽ ഇളവ് നൽകും.
60 ദിവസത്തെ വെടിനിർത്തൽ
സമാധാന ചർച്ചകൾ പൂർത്തിയാക്കാൻ ഇരുവിഭാഗവും 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പാലിക്കും.
അണുവായുധ നിയന്ത്രണം
ഇറാൻ തങ്ങളുടെ അണുവായുധ മോഹങ്ങൾ ഉപേക്ഷിക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തണമെന്നുമാണ് യു.എസിന്റെ ആവശ്യം.
കരാര്‍ സംബന്ധിച്ച് വാഷിംഗ്ടണും ടെഹ്റാനും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് നല്‍കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തീയതിയുടെയും വ്യവസ്ഥകളുടെയും കാര്യത്തിലുള്ള അന്തിമ തീരുമാനം വരും ദിവസങ്ങളിലേ വ്യക്തമാകൂ.
Summary: Although U.S. President Donald Trump announced that a peace accord between the U.S. and Iran would be signed on Sunday, Iran has come forward raising disputes over the timeline.
The agreement aims to end the nearly four-month-long war in the Middle East and to reopen the Strait of Hormuz, which has severely impacted the global economy. Trump announced the development via his social media platform, 'Truth Social'.
Trump specified that the peace accord between the U.S. and Iran is scheduled to be signed on Sunday, following which the Strait of Hormuz will be reopened for all shipping traffic.
He further claimed that this agreement would ensure Iran will no longer manufacture nuclear weapons and that it would act like a "solid wall." Trump also criticized the previous Obama administration's deal, stating it had provided an easy pathway for Iran toward acquiring nuclear weapons.
Trump also issued a warning, stating that if negotiations do not progress quickly and smoothly, the United States has much harsher alternatives at its disposal.
However, Iran does not fully agree with the enthusiasm and urgency shown by Trump and Pakistan, which is mediating the talks.
Iran's Foreign Ministry Spokesperson, Esmaeil Baghaei, clarified that the world would still have to wait for an exact date for signing the agreement and that it would not happen on Sunday. He added that certain confusions from the American side were responsible for this delay. Iran maintains that the 'Islamabad Memorandum' currently set to be signed is not a final agreement, but merely a framework for subsequent talks to end the war and lift sanctions. Discussions regarding nuclear energy will continue in the coming days.
Pakistan is serving as the primary mediator in these peace talks. Pakistani Prime Minister Shehbaz Sharif stated on Saturday that the agreement would be signed within 24 hours. Sharif explicitly noted that Islamabad is making arrangements for an online signing ceremony and that technical-level talks would commence by next week.
According to information released by various international media outlets, the agreement includes the following:
Washington and Tehran are providing differing interpretations regarding the agreement. Although both nations express a willingness to end the war, a final decision regarding the dates and conditions will only become clear in the coming days.


COMMENTS