ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യ പങ്കാളിയാകും. രാജ്യത്തെ പ്രതിനിധീ...
ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യ പങ്കാളിയാകും. രാജ്യത്തെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ എന്നിവർ ഇറാനിലെത്തും.
ഇറാൻ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾ ഉള്ളതിനാലാണ് പ്രധാനമന്ത്രിക്ക് പകരം ഉന്നതതല സംഘത്തെ ഇന്ത്യ നിയോഗിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അലി ഖമനെയി കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിലെ കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് മാർച്ചിൽ നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവെക്കുകയായിരുന്നു.
ജൂലൈ 4-ന് ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്‌സിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ജൂലൈ 9-ന് ഖമനെയിയുടെ ജന്മദേശമായ മഷാദിലെ ഇമാം റെസ മസ്ജിദിലാണ് ഖബറടക്കം നടക്കുക.
Key Words : India, Ayatollah Ali Khamenei's Funeral, Bihar Governor

COMMENTS