മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിനെ സഹായിച്ച് യു എസ് സൈന്യം, യുദ്ധത്തിന്റെ വക്കില്‍ പശ്ചിമേഷ്യ

.

ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി, വിജയത്തിലേക്കു നയിച്ചത് മര്‍ക്രവും ക്യാപ്ടന്‍ ബാവുമയും

ലോഡ്‌സ്: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ദക...

...

ഇറാനില്‍ തന്നെ ഡ്രോണ്‍ ബേസ് സ്ഥാപിച്ചു, ആയുധങ്ങളുമായി കമാന്‍ഡോകള്‍ രഹസ്യമായി ഇറാനില്‍ കടന്നു, ആക്രമണത്തിനു മുന്‍പ് ഡ്രോണുകള്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിശ്ചലമാക്കി, വര്‍ഷങ്ങള്‍ നീണ്ട കിറുകൃത്യമായ ഓപ്പറേഷന്‍ നയിച്ചത് മൊസാദ്

A drone base was established in Iran itself, commandos secretly entered Iran with weapons, drones disabled Iran's air defense systems before attack


അഭിനന്ദ്

ന്യൂഡല്‍ഹി : ഇറാനെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ച സുരക്ഷാ കാര്യ മന്ത്രിസഭാ യോഗത്തിലാണ് ആക്രമണത്തിനു ഇസ്രയേല്‍ അന്തിമ അനുമതി നല്കിയത്. ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കാബിനറ്റ് ചേരുന്നതെന്നാണ് ഇസ്രയേല്‍ പുറം ലോകത്തെ അറിയിച്ചത്. 

അതിനാല്‍ തന്നെ ഇറാന്‍ ഇക്കാര്യം ഗൗരവത്തിലെടുത്തതുമില്ല. യോഗത്തില്‍ പക്ഷേ, ഇറാനെ ആക്രമിക്കാനുള്ള അന്തിമ അനുമതി നല്കപ്പെട്ടു. തൊട്ടു പിന്നാലെ ഇസ്രയേലി സേനയും മൊസാദും സംയുക്തമായി ദൗത്യം ആരംഭിക്കുകയായിരുന്നു.


തലസ്ഥാനമായ ടെഹ്റാന്റെ പരിസരത്തെ കുറഞ്ഞത് ആറ് സൈനിക താവളങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. സൈനിക കമാന്‍ഡര്‍മാര്‍ക്കായുള്ള രണ്ട് അതി സുരക്ഷയുള്ള റസിഡന്‍ഷ്യല്‍ സമുച്ചയങ്ങളും തകര്‍ത്തു. ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ സൈന്യം ആവര്‍ത്തിച്ചിട്ടുമുണ്ട്.

ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികള്‍ക്കെതിരായ ഓപ്പറേഷനായി ഇസ്രയേല്‍ വര്‍ഷങ്ങളോളം തയ്യാറെടുപ്പുകള്‍ നടത്തിയതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഒഫ് ഇസ്രയേല്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിനായി ഇറാനില്‍ ഒരു ഡ്രോണ്‍ ബേസ് ഇസ്രയേല്‍ അതീവ രഹസ്യമായി നിര്‍മ്മിച്ചു. പിന്നാലെ,  കൃത്യമായ ആയുധ സംവിധാനങ്ങളും കമാന്‍ഡോകളെയും ഇറാനിലേക്കു കടത്തി. ഈ നീക്കമൊന്നും ഇറാന്‍ അറിഞ്ഞില്ല. ഐഡിഎഫും മൊസാദും തമ്മിലുള്ള സംയുക്ത ആസൂത്രണമായിരുന്നു ഇതിനു പിന്നില്‍.


ടെഹ്റാന് സമീപമാണ് ഇറാനിയന്‍ മണ്ണില്‍ മൊസാദ് ഏജന്റുമാര്‍ ഒരു ഡ്രോണ്‍ താവളം സ്ഥാപിച്ചത്. ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള മിസൈല്‍ ലോഞ്ചറുകളെ ഈ ഡ്രോണുകള്‍ ഒറ്റ രാത്രി കൊണ്ട് നിര്‍ജീവമാക്കി. ഇതിനു പുറമേ, ആയുധ സംവിധാനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും ഇറാന്റെ ചാരക്കണ്ണുകള്‍ വെട്ടിച്ച് രാജ്യത്തേയ്ക്കു കടത്തുകയും ചെയ്തു. അപ്രതീക്ഷിതമായി ഈ സംവിധാനങ്ങള്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിശ്ശബ്ദമാക്കിയതോടെ, ഇസ്രയേലി പോര്‍വിമാനങ്ങള്‍ക്ക് ഇറാനുമേല്‍ ഒരു തടസ്സവുമില്ലാതെ പറക്കാനായി.

മധ്യ ഇറാനിലെ വിമാനവേധ തോക്കുകളുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം മൊസാദ് കമാന്‍ഡോകള്‍ കൃത്യതയുള്ള മിസൈലുകള്‍ വിന്യസിക്കുന്നതായിരുന്നു മൂന്നാമത്തെ രഹസ്യ ശ്രമം. ഹോളിവുഡ് സിനിമകളെ വെല്ലുന്നതായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. 'തകര്‍പ്പന്‍ ചിന്ത, ധീരമായ ആസൂത്രണം, നൂതന സാങ്കേതികവിദ്യകളുടെ ശസ്ത്രക്രിയാ തുല്യമായ പ്രവര്‍ത്തനം, പ്രത്യേക സേന, ഏജന്റുമാര്‍ എല്ലാം കിറുകൃത്യതയോടെ ഏകോപിപ്പിക്കപ്പെട്ടപ്പോള്‍ ഇറാന്റെ ഹൃദയഭാഗത്ത് അവരുടെ ഇന്റലിജന്‍സിന്റെ കണ്ണില്‍ പെടാതെ ദൗത്യം നിറവേറ്റി' എന്നാണ് ഇസ്രയേലി  ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ഇസ്രയേലി ആര്‍മി റേഡിയോ ഇങ്ങനെ തുടരുന്നു: ''ആരംഭ ആക്രമണത്തില്‍ വ്യോമ പ്രതിരോധ ലക്ഷ്യങ്ങളാണ് ഉന്നമിട്ടത്. ഉപരിതല-ഉപരിതല മിസൈലുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളായിരുന്നു തൊട്ടു പിന്നാലെ. അതിനു ശേഷം മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ ഒരു വലിയ നിരയെ തന്നെ ഉന്മൂലനം ചെയ്യുകയായിരുന്നു. വളരെ കൃത്യതയോടെ, സമയബന്ധിതമായി ദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഒരേസമയം ഇറാനിയന്‍ ജനറല്‍ സ്റ്റാഫിനെയും ഇറാനിലുടനീളമുള്ള ആണവ ശാസ്ത്രജ്ഞരെയും ഇല്ലായ്മ ചെയ്തുവെന്നും റേഡിയോ തുടരുന്നു. പത്ത് ദിവസം കൊണ്ട് ഹിസ്ബുള്ള ഭീകരരോട് ചെയ്തത് പത്ത് മിനിറ്റിനുള്ളില്‍ ഇറാനില്‍ നടപ്പാക്കിയെന്നാണ് ഇസ്രയേല്‍ റേഡിയോ പറയുന്നത്.

ആക്രമണത്തിനു മണിക്കൂറുകള്‍ക്കു ശേഷവും രാജ്യത്തെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സില്‍നിന്ന് തീജ്വാലകളും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നത് കാണാം. പ്രാദേശിക സമയം പുലര്‍ച്ചെ 4:18 നാണ് ടെഹ്‌റാന്‍ ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങള്‍ സമ്പുഷ്ടീകരണ കേന്ദ്രത്തെ 'ഗണ്യമായി നശിപ്പിച്ചു'വെന്ന് ഇസ്രായേലി മുഖ്യ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. 


ഉഗ്ര സ്‌ഫോടന ശബ്ദങ്ങള്‍ കേട്ട് ടെഹ്റാനിലെ താമസക്കാര്‍ തെരുവുകളിലേക്ക് ഓടിയിറങ്ങി. സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ട് പലരും ഞെട്ടി ഉണരുകയായിരുന്നു. തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും തെരുവുകളില്‍ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും രാജ്യത്തെ ടെലിവിഷന്‍ സംപ്രേക്ഷണങ്ങള്‍ വ്യക്തമാക്കി. സൈനിക, വ്യാവസായിക സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇറാനിയന്‍ നഗരങ്ങളായ ഇസ്ഫഹാന്‍, അരക്, കെര്‍മന്‍ഷാ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതിയുടെ ഘടകങ്ങളെയും ഭരണകൂടത്തിന്റെ ദീര്‍ഘദൂര മിസൈല്‍ ശേഷികളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു.

ആണവായുധം കൂട്ടിച്ചേര്‍ക്കുന്നതിനുള്ള രഹസ്യ പദ്ധതി ഇറാന്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ 15 ആണവ ബോംബുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ വസ്തുക്കള്‍ അവരുടെ പക്കലുണ്ടെന്നും ഇസ്രയേല്‍ പറയുന്നു. 

'ഇസ്രയേലിന്റ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ് ഇറാന്റെ പദ്ധതികളെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആക്രമണ പരമ്പരയിലെ ആദ്യ ആക്രമണത്തില്‍ 200-ലധികം ഇസ്രയേലി വ്യോമസേനാ വിമാനങ്ങള്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ പങ്കെടുത്ത എല്ലാ ഇസ്രയേലി വ്യോമസേനാ പൈലറ്റുമാരും വ്യോമസേനാ ജീവനക്കാരും പരിക്കേല്‍ക്കാതെ അവരുടെ താവളങ്ങളിലേക്ക് മടങ്ങിയതായി വെള്ളിയാഴ്ച രാവിലെ സൈന്യം അറിയിച്ചു.


പുലര്‍ച്ചെ മൂന്നു മണിക്ക് തൊട്ടുമുമ്പ്, ഇറാഖിനു മുകളില്‍ ശക്തമായ ജെറ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ഇസ്രയേലിലുടനീളം സൈറണുകള്‍ മുഴക്കി. ഒരു വലിയ ആക്രമണം നടക്കുന്നുണ്ടെന്നും ഇറാനിയന്‍ പ്രതികാരം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേലികളുടെ ഫോണുകളില്‍ ഉച്ചത്തിലുള്ള മുന്നറിയിപ്പുകള്‍ മുഴങ്ങി. പൗരന്മാരോട് സംരക്ഷിത സ്ഥലങ്ങള്‍ക്ക് സമീപം തുടരാന്‍ നിര്‍ദ്ദേശിച്ചു.

പിന്നാലെ ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടച്ചു. ഇതിനു തുടര്‍ച്ചയായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാനില്‍ നിന്നു  പ്രത്യാക്രമണമുണ്ടായാല്‍ ഇസ്രയേലിലെമ്പാടും സൈറണുകള്‍ മുഴങ്ങുമെന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് മേധാവി മേജര്‍ ജനറല്‍ റാഫി മിലോ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

ഇതേസമയം, അതിര്‍ത്തി കടന്ന് ആക്രമണമൊന്നും ഉണ്ടാകാതെ കാക്കുന്നതിന് സൈന്യം 'പതിനായിരക്കണക്കിന് സൈനികരെ അണിനിരത്തി എല്ലാ അതിര്‍ത്തികളിലും തയ്യാറെടുക്കുന്നുണ്ടെന്ന്' ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ എല്ലാ പലസ്തീന്‍ പട്ടണങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചു. വടക്കന്‍ മേഖലയില്‍, ആവശ്യമെങ്കില്‍ പ്രതിരോധിക്കാനോ ആക്രമിക്കാനോ സജ്ജരാകാന്‍ സൈന്യത്തെ സജ്ജമാക്കുകയാണെന്ന് ഐഡിഎഫ് അറിയിച്ചു.

ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രം  നതാന്‍സാണ്. ഇതു കൂടാതെ രാജ്യത്തെ രണ്ടാമത്തെ  ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫോര്‍ഡോയിലും ആക്രമണമുണ്ടായതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയും സ്ഥിരീകരിച്ചു.


ഇസ്രയേലിന്റെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് ഈ ദൗത്യം ഇപ്പോള്‍ നടപ്പാക്കിയതെന്നാണ് നെതന്യാഹു പറയുന്നത്. 'ഈ ഭീഷണികള്‍ അടുത്ത തലമുറയ്ക്ക് വിട്ടുകൊടുക്കാന്‍ നമുക്ക് കഴിയില്ല,' നെതന്യാഹു പറഞ്ഞു, 'കാരണം നമ്മള്‍ ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍, മറ്റൊരു തലമുറ ഉണ്ടാകില്ല. നമ്മള്‍ ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍, നമ്മളും  ഇവിടെ ഉണ്ടാകില്ല.'

ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ ശേഖരം നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. 'ഈ മിസൈലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇറാനില്‍ നിന്ന് ഇസ്രയേലിലെത്തും. ഓരോന്നിലും ഒരു ടണ്‍ സ്‌ഫോടകവസ്തുക്കള്‍ വീതം കാണും.'

ആറ് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 20,000 മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നു, അതിനാല്‍ അവ നീക്കം ചെയ്യേണ്ടത് നമ്മുടെ നില്‌നില്പിന്റെ ആവശ്യമാണ്, നെതന്യാഹു പറഞ്ഞു.

ഇതേസമയം, ഇറാനിയന്‍ ജനതയേയും ഇസ്രയേല്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. 'നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കളല്ല' എന്നാണ് നെതന്യാഹു പറഞ്ഞത്. 'ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നില്ല. നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കളല്ല. നമുക്ക് ഒരു പൊതു ശത്രുവുണ്ട്: നിങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടം,' അദ്ദേഹം പറഞ്ഞു. 'ഏകദേശം 50 വര്‍ഷമായി, ഈ ഭരണകൂടം നിങ്ങള്‍ക്ക് നല്ലൊരു ജീവിതത്തിനുള്ള അവസരം കവര്‍ന്നെടുത്തു.'

'ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള നിങ്ങളുടെ മോചന ദിനം എക്കാലത്തേക്കാളും അടുത്താണെന്നതില്‍ എനിക്ക് സംശയമില്ല. ആ ദിവസം വരുമ്പോള്‍, ഇസ്രയേലികളും ഇറാനികളും രണ്ട് പുരാതന ജനതകള്‍ തമ്മിലുള്ള സഖ്യം പുതുക്കും. ഒരുമിച്ച്, നമുക്ക് സമൃദ്ധിയുടെ ഭാവി, സമാധാനത്തിന്റെ ഭാവി, പ്രത്യാശയുടെ ഭാവി കെട്ടിപ്പടുക്കാം,' അദ്ദേഹം തുടര്‍ന്നു.


Summary: A drone base was established in Iran itself, commandos secretly entered Iran with weapons, drones disabled Iran's air defense systems before the attack, and the years-long  operation was led by Mossad. Mossad agents set up a drone base on Iranian soil near Tehran. These drones disabled missile launchers targeting Israel overnight.


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,451,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6514,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14847,Kochi.,2,Latest News,3,lifestyle,265,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2151,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,298,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,570,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1051,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1589,
ltr
item
www.vyganews.com: ഇറാനില്‍ തന്നെ ഡ്രോണ്‍ ബേസ് സ്ഥാപിച്ചു, ആയുധങ്ങളുമായി കമാന്‍ഡോകള്‍ രഹസ്യമായി ഇറാനില്‍ കടന്നു, ആക്രമണത്തിനു മുന്‍പ് ഡ്രോണുകള്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിശ്ചലമാക്കി, വര്‍ഷങ്ങള്‍ നീണ്ട കിറുകൃത്യമായ ഓപ്പറേഷന്‍ നയിച്ചത് മൊസാദ്
ഇറാനില്‍ തന്നെ ഡ്രോണ്‍ ബേസ് സ്ഥാപിച്ചു, ആയുധങ്ങളുമായി കമാന്‍ഡോകള്‍ രഹസ്യമായി ഇറാനില്‍ കടന്നു, ആക്രമണത്തിനു മുന്‍പ് ഡ്രോണുകള്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിശ്ചലമാക്കി, വര്‍ഷങ്ങള്‍ നീണ്ട കിറുകൃത്യമായ ഓപ്പറേഷന്‍ നയിച്ചത് മൊസാദ്
A drone base was established in Iran itself, commandos secretly entered Iran with weapons, drones disabled Iran's air defense systems before attack
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjx6kkhmx-SSwEMa3P0VWsjuTMv-zUta1j0IkBMX8StibU3zDsJVdy46Sj7SuE566hMAUtH0SMIglwmDMoPBqgAi_hUyqJLXZcl9eN7D7bCuXKZ8NJtgyAYrmoBlzag14J5kLcYHuJSlmuGXpET7234XxfzU5nqbjCBOK71arB2AjPBFNlTlO9cN-d7ZOI/w640-h326/Iran%20attacked1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjx6kkhmx-SSwEMa3P0VWsjuTMv-zUta1j0IkBMX8StibU3zDsJVdy46Sj7SuE566hMAUtH0SMIglwmDMoPBqgAi_hUyqJLXZcl9eN7D7bCuXKZ8NJtgyAYrmoBlzag14J5kLcYHuJSlmuGXpET7234XxfzU5nqbjCBOK71arB2AjPBFNlTlO9cN-d7ZOI/s72-w640-c-h326/Iran%20attacked1.jpg
www.vyganews.com
https://www.vyganews.com/2025/06/how-isrel-attacked-iran.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/06/how-isrel-attacked-iran.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy