ന്യൂഡൽഹി : തുടർച്ചയായ മൂന്നാം തവണയും നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീപതി ഭവനിൽ നടന്ന പ...
ന്യൂഡൽഹി : തുടർച്ചയായ മൂന്നാം തവണയും നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാഷ്ട്രീപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് മോഡി സത്യവാദികൾ ചൊല്ലിയത്.
രാജ് നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ മൂന്നാമത് സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ജെപി നദ്ദ ആണ് സത്യപ്രതിജ്ഞ ചെയ്തത്.
വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ വിശിഷ്ടാതിഥികളായി വിവിധ അയല്‍ രാജ്യങ്ങളുടെ തലവന്‍മാരും കലാ സാംസ്‌കാരിക പ്രമുഖരും അടക്കം 8000 പേര്‍ക്കാണ ക്ഷണമുണ്ടായിരുന്നത്.
രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരാകും.
രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.
ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, ദേശീയ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
COMMENTS