പട്ടാമ്പി : പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ പ്രവിയയെ കുത്തിക്കൊന്ന ശേഷം കത്തിച്ച സംഭവത്തിലെ പ്രതി സന്തോഷും ആത്മഹത്യ ചെയ്തു. പ്രണയപ്പകയാണ് അ...
പട്ടാമ്പി : പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ പ്രവിയയെ കുത്തിക്കൊന്ന ശേഷം കത്തിച്ച സംഭവത്തിലെ പ്രതി സന്തോഷും ആത്മഹത്യ ചെയ്തു. പ്രണയപ്പകയാണ് അരും കൊലയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
തൃത്താല പട്ടിത്തറ കാങ്ങാട്ട് പടിയിൽ കങ്കണത്ത് പറമ്പിൽ കെ പി പ്രവിയ (30) യാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.
തൃത്താല മൂലപ്പടിയിൽ സന്തോഷ് (45)ആണ് സ്കൂട്ടറിൽപോവുകയായിരുന്ന പ്രവിയയെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
പ്രവിയ വിവാഹമോചിതയാണ്. 12 വയസ്സുള്ള മകളുണ്ട്. സന്തോഷ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാളും ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.
സന്തോഷ് നടത്തിയിരുന്ന ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയായിരുന്നു പ്രവിയ. ഇക്കാലത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലായെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു.
ആറുമാസം മുമ്പ് പ്രവിയ സന്തോഷത്തിന്റെ സ്ഥാപനത്തിലെ ജോലി മതിയാക്കി ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പർ അസിസ്റ്റൻറ് ആയി ചേർന്നിരുന്നു.
ഇതിനിടെ പ്രവിയയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ കൊലപാതകം നടന്നത്.
സന്തോഷാണ് കൊലപാതകം നടത്തിയതെകന്ന സൂചന കിട്ടി പോലീസ് അന്വേഷിക്കുമ്പോഴേക്കും ഒരു ബന്ധുവിന്റെ വീട്ടിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
COMMENTS