ന്യൂഡല്‍ഹി: ഓഗസ്റ്റ് രണ്ടിനും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയയിൽ ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മ...
ന്യൂഡല്‍ഹി: ഓഗസ്റ്റ് രണ്ടിനും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയയിൽ ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
മന്‍ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പേരില്‍ ഒരു പരിപാടിയും സംഘടിപ്പിക്കുന്നു. നമ്മുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് മുന്നോടിയായി നിരവധി പരിപാടികളോടും പദ്ധതികളോടും കൂടി ആഘോഷിക്കപ്പെട്ട 'ആസാദി കാ അമൃത് മഹോത്സവ്' ('സ്വാതന്ത്ര്യത്തിന്റെ ഭക്തി ഉത്സവം') യുടെ ഭാഗമാണ് ഈ ആഹ്വാനം. ഇത് ഒരു ബഹുജന പ്രസ്ഥാനമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്രൊഫൈല്‍-പിക്ചര്‍ ഡ്രൈവ് ആരംഭിക്കാന്‍ ഓഗസ്റ്റ് രണ്ടു തിരഞ്ഞെടുത്തതും വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. നമ്മുടെ ദേശീയ പതാക രൂപകല്‍പന ചെയ്ത' പിംഗലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്.
1921ല്‍ വെങ്കയ്യയുടെ പ്രാരംഭ രൂപകല്പന - അദ്ദേഹം മഹാത്മാഗാന്ധിക്ക് സമ്മാനിച്ചത് -- വാസ്തവത്തില്‍, ദേശീയ പതാകയായി മാറിയതില്‍ നിന്ന് അല്പം വ്യത്യസ്തമായിരുന്നു, പക്ഷേ അത് ഒരു പ്രോട്ടോടൈപ്പായിരുന്നു. അദ്ദേഹത്തിന്റെ രൂപകല്പനയില്‍ ഇന്ന് നമുക്കുള്ള മൂന്ന് നിറങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ മധ്യത്തില്‍ ഒരു ചര്‍ക്കയാണ് ഉണ്ടായിരുന്നത്.
'ദേശീയ പതാകയ്ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്', ഭികൈജി റുസ്‌തോം കാമ എന്ന മുഴുവന്‍ പേരുള്ള 'മാഡം കാമ'യെയും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. 1907-ലെ അവരുടെ പതിപ്പിന് മൂന്ന് നിറങ്ങളും ഉണ്ടായിരുന്നു, കൂടാതെ നിരവധി സാംസ്‌കാരികവും മതപരവുമായ ചിഹ്നങ്ങളും നടുക്ക് വന്ദേമാതരവും ആലേഖനം ചെയ്തിരുന്നു.
'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫ്ളാഗ് കോഡിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍, എല്ലാത്തരം വസ്തുക്കളും പതാകകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം - പോളിസ്റ്റര്‍, കോട്ടണ്‍, കമ്പിളി, സില്‍ക്ക്, ഖാദി ബണ്ടിംഗ് മെറ്റീരിയല്‍ എന്നിവ ഉപയോഗിക്കാം. പതാകയുടെ വലുപ്പത്തിലോ പ്രദര്‍ശിപ്പിക്കുന്ന സമയത്തിലോ നിയന്ത്രണമില്ല. നേരത്തെ, സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രമേ പതാക ഉയര്‍ത്താന്‍ അനുവദിച്ചിരുന്നുള്ളൂ.
മൂന്ന് ദിവസത്തേക്ക് 20 കോടിയിലധികം ദേശീയ പതാകകള്‍ വീടുകള്‍ക്ക് മുകളില്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
രാജ്യത്തുടനീളം വിവിധ പരിപാടികളില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്നും മോഡി പറഞ്ഞു. 'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, നാമെല്ലാവരും മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു.'
സര്‍ക്കാരിന്റെ ചില പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മികച്ച വിജയം നേടിയ കായിക താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
COMMENTS