തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മുൻ എംഎൽഎ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാക...
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മുൻ എംഎൽഎ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം വെണ്ണലയിൽ മറ്റൊരു വിദ്വേഷപ്രസംഗ കേസിൽ ചോദ്യം ചെയ്യലിനായി പാലാരിവട്ടം പോലീസിൽ സ്റ്റേഷനിൽ എത്തിയ വേളയിലാണ് ജോർജിനെ കസ്റ്റഡിയിലെടുത്തത്.
ജോർജിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് പിഡിപി പ്രവർത്തകർ മുന്നിൽ എത്തിയിരുന്നു . ജോർജിന് പിന്തുണയുമായി ബിജെപി നേതാക്കളും എത്തിയതോടെ സ്റ്റേഷൻ പരിസരത്ത് സംഘർഷമായി. തുടർന്ന് ജോർജിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഫോർട്ട് പോലീസ് സംഘത്തിന് ജോർജിനെ കൈമാറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ജോർജിനെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു.
ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.
ജോർജ്ജിന് ഈ വിഷയത്തിൽ കോടതി അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസംഗമത്തിൽ നടത്തിയ പ്രസംഗമാണ് മതവിദ്വേഷത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് മൂന്നേകേസെടുത്തത്. തുടർന്നായിരുന്നു ജോർജിന് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ കൊച്ചി വെണ്ണലയിൽ സമാനമായി വീണ്ടും പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ഫോർട്ട് എസ് ഐ ക്കാണ് ജോർജിനെ അറസ്റ്റ് ചെയ്യാൻ ചുമതല നൽകിയിട്ടുള്ളത്.
COMMENTS