തിരുവന്തപുരം/: സ്വർണം കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ...
തിരുവന്തപുരം/: സ്വർണം കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചു. തിങ്കളാഴ്ച എൻഐഎയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തിന് നോട്ടീസ് നൽകി.
ഇന്നലെ അഞ്ചു മണിക്കൂറാണ് തിരുവനന്തപുരത്ത് അദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്തത്. തുടർന്ന് വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. സ്വർണ്ണം കള്ളക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസി മുന്നോട്ടുപോകുന്നത്.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരുമായി ശിവശങ്കറിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് എൻഐഎക്ക് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്.
എന്നാൽ, ഇരുവരുമായും സൗഹൃദത്തിനപ്പുറം ബന്ധമില്ലെന്നും അവരുടെ സ്വർണം കള്ളക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അറിയാമായിരുന്നുവെങ്കിൽ അകറ്റിനിർത്തുമായിരുന്നു എന്നുമാണ് ഇന്നലെ ശിവശങ്കർ എൻഐഎ യോട് പറഞ്ഞത്.
എന്നാൽ ശിവശങ്കറിന് പ്രതികളുമായി സൗഹൃദത്തിനപ്പു മുള്ള ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് സ്വർണം പിടികൂടിയത് ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിനെ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ജൂലായ് ഒന്നു മുതൽ 12 വരെ സെക്രട്ടേറിയറ്റിലെ ശിവശങ്കറിൻ്റെ ഓഫീസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ദൃശ്യങ്ങൾ കൈമാറാമെന്ന് ചീഫ് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും എത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
Keywords: NIA, Sivasankar, Gold smuggling case
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചു. തിങ്കളാഴ്ച എൻഐഎയുടെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തിന് നോട്ടീസ് നൽകി.
ഇന്നലെ അഞ്ചു മണിക്കൂറാണ് തിരുവനന്തപുരത്ത് അദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്തത്. തുടർന്ന് വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. സ്വർണ്ണം കള്ളക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസി മുന്നോട്ടുപോകുന്നത്.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരുമായി ശിവശങ്കറിന് വളരെ അടുത്ത ബന്ധമുണ്ടെന്ന് എൻഐഎക്ക് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്.
എന്നാൽ, ഇരുവരുമായും സൗഹൃദത്തിനപ്പുറം ബന്ധമില്ലെന്നും അവരുടെ സ്വർണം കള്ളക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അറിയാമായിരുന്നുവെങ്കിൽ അകറ്റിനിർത്തുമായിരുന്നു എന്നുമാണ് ഇന്നലെ ശിവശങ്കർ എൻഐഎ യോട് പറഞ്ഞത്.
എന്നാൽ ശിവശങ്കറിന് പ്രതികളുമായി സൗഹൃദത്തിനപ്പു മുള്ള ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് സ്വർണം പിടികൂടിയത് ദിവസങ്ങളിൽ പ്രതികൾ ശിവശങ്കറിനെ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ജൂലായ് ഒന്നു മുതൽ 12 വരെ സെക്രട്ടേറിയറ്റിലെ ശിവശങ്കറിൻ്റെ ഓഫീസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെയും പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ദൃശ്യങ്ങൾ കൈമാറാമെന്ന് ചീഫ് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം സെക്രട്ടേറിയറ്റിലേക്കും എത്തുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.
Keywords: NIA, Sivasankar, Gold smuggling case
COMMENTS