ന്യൂഡൽഹി : മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസമായിട്ടും ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്...
ന്യൂഡൽഹി : മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 20 ദിവസമായിട്ടും ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത് . കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.
മുഖ്യമന്ത്രിപദം പങ്കുവെക്കാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ശിവസേന സഖ്യത്തിൽ നിന്ന് പിന്മാറിയത്. ശിവസേനയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുന്നതിന് എൻസിപിയും കോൺഗ്രസും പിന്തുണ നൽകുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തടസ്സമില്ലെന്ന് കോൺഗ്രസും എൻസിപിയും വ്യക്തമാക്കിയിട്ടുണ്ട് .
ആറുമാസത്തേയ്ക്കാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനകം
സർക്കാർ രൂപീകരിക്കുന്നതിന് ഏതെങ്കിലും കക്ഷി ഭൂരിപക്ഷം തെളിയിച്ചാൽ അവർക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി പറഞ്ഞു. പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്.
അതേസമയം തങ്ങൾക്ക് സർക്കാർ രൂപീകരണത്തിന് കേവലം 24 മണിക്കൂർ മാത്രമാണ് ഗവർണർ നൽകിയതെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൂടുതൽ സമയം അനുവദിച്ചു കിട്ടണമെന്നതാണ് ആവശ്യം. എന്നാൽ ആറു മാസം വരെ സമയം ഉണ്ടെന്നിരിക്കെ ശിവസേന നൽകിയിരിക്കുന്ന ഹർജിഏതാണ്ട് അപ്രസക്തമായി.
വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത് . കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.
മുഖ്യമന്ത്രിപദം പങ്കുവെക്കാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ശിവസേന സഖ്യത്തിൽ നിന്ന് പിന്മാറിയത്. ശിവസേനയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുന്നതിന് എൻസിപിയും കോൺഗ്രസും പിന്തുണ നൽകുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തടസ്സമില്ലെന്ന് കോൺഗ്രസും എൻസിപിയും വ്യക്തമാക്കിയിട്ടുണ്ട് .
ആറുമാസത്തേയ്ക്കാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനകം
സർക്കാർ രൂപീകരിക്കുന്നതിന് ഏതെങ്കിലും കക്ഷി ഭൂരിപക്ഷം തെളിയിച്ചാൽ അവർക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി പറഞ്ഞു. പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്.
അതേസമയം തങ്ങൾക്ക് സർക്കാർ രൂപീകരണത്തിന് കേവലം 24 മണിക്കൂർ മാത്രമാണ് ഗവർണർ നൽകിയതെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കൂടുതൽ സമയം അനുവദിച്ചു കിട്ടണമെന്നതാണ് ആവശ്യം. എന്നാൽ ആറു മാസം വരെ സമയം ഉണ്ടെന്നിരിക്കെ ശിവസേന നൽകിയിരിക്കുന്ന ഹർജിഏതാണ്ട് അപ്രസക്തമായി.
COMMENTS