സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയായി തങ്ങളെ ബഌക് മെയില്‍ ചെയ്തുവെന്നു പറഞ്ഞ് ദിലീപും നാദിര്‍ഷായും ഹാജരാക്ക...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ച്ചയായി തങ്ങളെ ബഌക് മെയില്‍ ചെയ്തുവെന്നു പറഞ്ഞ് ദിലീപും നാദിര്‍ഷായും ഹാജരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നു പൊലീസിനു സംശം.
ഇവ പരിശോധിക്കാനായി ഒരു കോപ്പി കൂടി ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍, വിഷ്ണു എന്നിവര്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതാണു ഇവര്‍ ഹാജരാക്കിയ ശബ്ദരേഖ.
കേസില്‍ ആവശ്യമെങ്കില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.
നടിയെ ഓടുന്ന കാറിലിട്ട് ക്രൂരമായി പീഡിപ്പിതച്ച സംഭവം പുറത്തുനിന്നു കൊടുത്ത ക്വട്ടേഷന്‍ തന്നെയാണെന്നു സ്ഥരീകരിച്ചതോടെ, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനു നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നടിയെ പീഡിപ്പിച്ച ശേഷം പ്രതികളിലൊരാളാള്‍ കാവ്യ നടത്തുന്ന ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പോയിരുന്നുവെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടെ, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും പെീലീസിനു കിട്ടിയിട്ടുണ്ട്. ഇതിനായി ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നാണോ കാര്‍ഡ് കിട്ടിയതെന്നു വ്യക്തമല്ല.
ക്വട്ടേഷന്‍ കഥയില്‍ ഒരു മാഡമുണ്ടെന്ന് സരിതാ നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയരുന്നു. മാഡത്തോടു സംസാരിച്ചിട്ട് കീഴടങ്ങുന്ന കാര്യം അറിയിക്കാമെന്ന് ഫെനിയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നത്രേ. ഈ മാഡം കാവ്യയുടെ അമ്മ ശ്യാമളാ മാധവനാണോ എന്നാണ് പൊലീസിന് അറിയേണ്ടത്. അതിനായാണ് അവരെ ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.
ഇതേസമയം, രണ്ടു ദിവസമായി വീട്ടിലില്ലായിരുന്ന കാവ്യയും അച്ഛനമ്മമാരും വെണ്ണലയിലെ വില്ലയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
നടിയെ ശാരീരികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണിനില്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ നല്കിയ നിര്‍ദ്ദോശം ഇതോടെ അവര്‍ക്കു തന്നെ വിനയായി മാറുകയാണ്. കേസിലെ അതിപ്രധാന തെളിവായി ഇതു മാറുകയാണ്. ഇതോടെ, ക്വട്ടേഷന്‍ നല്കിയവര്‍ക്ക് വര്‍ഷങ്ങളുടെ തടവുശിക്ഷ വരെ ലഭിക്കാനും വഴി തെളിഞ്ഞിരിക്കുകയാണ്.
രണ്ടര മിനിറ്റുള്ളതാണ് കിട്ടിയിരിക്കുന്ന ദൃശ്യങ്ങള്‍. ഓടുന്ന കാറിലായതിനാല്‍ പലപ്പോഴും ദൃശ്യങ്ങള്‍ അവ്യക്തമായി ഇരുട്ടിലേക്കു പോകുന്നുണ്ട്. എന്നാല്‍ കാറിലെ സംഭാഷണങ്ങള്‍ ഇതിലുണ്ട്. ഇതിനിടെ തേങ്ങലും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇരുട്ടുകൂടി കടന്നുവരുന്നതുകൊണ്ടും ഓടുന്ന വാഹനത്തിലായതുകൊണ്ടുമാണ് ആധികാരികത ഉറപ്പിക്കാനായി വിശദപരിശോധന നടത്തുന്നത്.
ദൃശ്യത്തിലെ സംഭാഷണങ്ങളില്‍ പല പേരുകളും കടന്നുവരുന്നുണ്ട്. കേസില്‍ നിര്‍ണായകമായ പല തെളിവുകളും ഇതില്‍ നിന്നു കിട്ടുന്നുമുണ്ട്. ഇതാണ് പൊലീസിനു വഴിത്തിരിവുണ്ടാക്കാന്‍ സഹായകമായിരിക്കുന്നതും.
ഈ ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് കാക്കനാട്ട് നടി കാവ്യാ മാധവന്റെ സ്ഥാപനത്തിലും മറ്റൊരു നടിയുടെ താമസസ്ഥലത്തുമെല്ലാം പൊലീസ് പരിശോധന നടത്തിയത്. എവിടെനിന്നാണ് ഇതു കിട്ടിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ല. എന്നാല്‍, പൊലീസിനെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാവുകയും ചെയ്തു.
പീഡനശേഷം സുനിയുടെ കൂട്ടാളി കാക്കനാടിനടുത്ത് ഒരിടത്തെത്തി പീഡനം പകര്‍ത്തിയ ഫോണിന്റെ മമ്മറി കാര്‍ഡ് കൈമാറിയതായി കണ്ടെത്തിയിരുന്നു. പക്ഷേ, ചോദ്യം ചെയ്യലില്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്നും ഓടയിലെറിഞ്ഞെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു സുനി കൊടുത്തിരുന്നത്.
ഇനി ഇണങ്ങാത്ത ചുരുക്കും ചില കണ്ണികള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ അന്വേഷണം പൂര്‍ത്തിയായി. അതിനുള്ള നീക്കത്തിലാണ് പൊലീസ്.
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെത്തിക്കാനാണ് ക്വട്ടേഷന്‍ കൊടുത്തവര്‍ നിര്‍ദ്ദേശിച്ചിരുന്നതെന്ന് പള്‍സര്‍ സുനി ജയിലില്‍ വച്ചു സഹതവുകാരോടു പറഞ്ഞിരുന്നു. നടി കരയാന്‍ പാടില്ലെന്നും പീഡിപ്പിക്കുമ്പോള്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ വേണം പകര്‍ത്താനെന്നും ക്വട്ടേഷന്‍ കൊടുത്തവര്‍ പറഞ്ഞിരുന്നെന്നും സുനി വെളിപ്പെടുത്തിയിരുന്നു.
പ്രതിസ്ഥാനത്ത് ഏത് ഉന്നതര്‍ നിന്നാലും മുഖം നോക്കാതെ നടപടി എടുക്കാനാണ് ബഹ്‌റയുടെ നിര്‍ദ്ദേശം. അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം എഡിജിപി സന്ധ്യയ്ക്കുമായിരിക്കുമെന്നും ഡിജിപി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കശ്യപ് കൊച്ചിയിലെത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
COMMENTS