തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി സമിതി നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരളവും തീരുമാനിച്ചതോടെ വിവിധ ...
തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി സമിതി നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരളവും തീരുമാനിച്ചതോടെ വിവിധ കേസുകളില്‍ കുടുങ്ങിയവര്‍ അങ്കലാപ്പിലായി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്ന ഭയമാണ് എല്ലാവര്‍ക്കും.
2016 ഒക്ടോബര്‍ ഒന്നു മുതല്‍ 2017 മേയ് 25 വരെ 1,62,623 ട്രാഫിക് അനുബന്ധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിവേഗത്തില്‍ വാഹനമോടിച്ചതിന് മാത്രം 1,21,669 പേര്‍ കുടുങ്ങിയിട്ടുണ്ട്.
എല്ലാ കുറ്റങ്ങള്‍ക്കം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് കണക്കിലെടുത്ത് ചുവന്ന ലൈറ്റ് വിഗണിച്ച് മുന്നോട്ടു പോകല്‍, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, മദ്യപിച്ച് ഡ്രൈവിംഗ്, അമിതഭാരം, അതിവേഗം എന്നീ കുറ്റങ്ങള്‍ക്കു മാത്രം ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിര്‍ വരെ 3,024 ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ 2,617 കേസുകള്‍ മാത്രം മദ്യപിച്ച് വാഹനമോടിച്ചതാണ്.
ട്രാഫിക് കാമറകള്‍ വഴി കൂടുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ വാഹനത്തിന്റെ മാത്രം ദൃശ്യം കാമറയില്‍ പതിയുമ്പോള്‍ വാഹനമോടിച്ച വ്യക്തിയെ പിടികൂടുക എളുപ്പമല്ലാതെ വരുന്നു. ബസ്സിലും മറ്റും വാഹന ഉടമ ഡ്രൈവറാകാന്‍ സാദ്ധ്യതയില്ലെന്നതും മോട്ടോര്‍ വാഹന വകുപ്പിനെ വിഷമിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ട്രാഫിക് നിയമപ്രകാരം സര്‍ക്കാരിനു കിട്ടിയത് 99 കോടി രൂപയാണ്. ഇക്കഴിഞ്ഞ മേയ് ഒന്നു മുതല്‍ 25 വരെ വകുപ്പിന് 3.5 കോടി രൂപ പെനാല്‍റ്റിയിലൂടെ ലഭിച്ചു. പിഴ ഒഴിവാക്കാന്‍ പകരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍, അത് വരുമാന നഷ്ടത്തിന് ഇടയാക്കുകയും ചെയ്യും. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്.
ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ കുറവ് തടസ്സമാവുന്നു. സംസ്ഥാനത്ത് 1.11 കോടി വാഹനങ്ങളും 92 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുമുണ്ട്.
എന്നാല്‍, വകുപ്പിന്റെ ജീവനക്കാരുടെ എണ്ണം 2,292 മാത്രമാണ്. ഇതില്‍ റോഡുകളില്‍ നിന്നു പരിശോധന നടത്താനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 650 മാത്രമാണ്.
2016 ഒക്ടോബര്‍ ഒന്നു മുതല്‍ 2017 മേയ് 25 വരെ 1,62,623 ട്രാഫിക് അനുബന്ധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിവേഗത്തില്‍ വാഹനമോടിച്ചതിന് മാത്രം 1,21,669 പേര്‍ കുടുങ്ങിയിട്ടുണ്ട്.
എല്ലാ കുറ്റങ്ങള്‍ക്കം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് കണക്കിലെടുത്ത് ചുവന്ന ലൈറ്റ് വിഗണിച്ച് മുന്നോട്ടു പോകല്‍, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, മദ്യപിച്ച് ഡ്രൈവിംഗ്, അമിതഭാരം, അതിവേഗം എന്നീ കുറ്റങ്ങള്‍ക്കു മാത്രം ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിര്‍ വരെ 3,024 ലൈസന്‍സുകള്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ 2,617 കേസുകള്‍ മാത്രം മദ്യപിച്ച് വാഹനമോടിച്ചതാണ്.
ട്രാഫിക് കാമറകള്‍ വഴി കൂടുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ വാഹനത്തിന്റെ മാത്രം ദൃശ്യം കാമറയില്‍ പതിയുമ്പോള്‍ വാഹനമോടിച്ച വ്യക്തിയെ പിടികൂടുക എളുപ്പമല്ലാതെ വരുന്നു. ബസ്സിലും മറ്റും വാഹന ഉടമ ഡ്രൈവറാകാന്‍ സാദ്ധ്യതയില്ലെന്നതും മോട്ടോര്‍ വാഹന വകുപ്പിനെ വിഷമിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ട്രാഫിക് നിയമപ്രകാരം സര്‍ക്കാരിനു കിട്ടിയത് 99 കോടി രൂപയാണ്. ഇക്കഴിഞ്ഞ മേയ് ഒന്നു മുതല്‍ 25 വരെ വകുപ്പിന് 3.5 കോടി രൂപ പെനാല്‍റ്റിയിലൂടെ ലഭിച്ചു. പിഴ ഒഴിവാക്കാന്‍ പകരം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍, അത് വരുമാന നഷ്ടത്തിന് ഇടയാക്കുകയും ചെയ്യും. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശം വന്നിട്ടുണ്ട്.
ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ കുറവ് തടസ്സമാവുന്നു. സംസ്ഥാനത്ത് 1.11 കോടി വാഹനങ്ങളും 92 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളുമുണ്ട്.
എന്നാല്‍, വകുപ്പിന്റെ ജീവനക്കാരുടെ എണ്ണം 2,292 മാത്രമാണ്. ഇതില്‍ റോഡുകളില്‍ നിന്നു പരിശോധന നടത്താനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 650 മാത്രമാണ്.
COMMENTS