ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെകേയുടെ കോവി ഷീൽഡിന് പുറമേ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും അടിയന്തരമായി ഉപയോഗിക്കുന്ന...
ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെകേയുടെ കോവി ഷീൽഡിന് പുറമേ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും അടിയന്തരമായി ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും.
ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും സംയുക്തമായി വികസിപ്പിച്ച ച്ച ഔഷധമാണ് കോ വാക്സിൻ.
ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെ നേക വികസിപ്പിച്ച കോവി ഷീൽഡ് പൂണെയിലെ സിറം ഇന്സ്റ്റിറ്റ്യൂട്ടാണ് വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിർമ്മിക്കുന്നത്.
രണ്ടും വാക്സിനുകളും അടിയന്തരമായി വിതരണത്തിന് ഉടൻ തന്നെ അനുമതി ലഭിക്കും. അമേരിക്കൻ കമ്പനിയായ ഫൈസറിൻറെ പ്രതിരോധ വാക്സിനും അന്തിമ അനുമതിക്കുള്ള കടമ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി. അധികം വൈകാതെ തന്നെ വാക്സിൻ ഇന്ത്യയിൽ ഔദ്യോഗികമായി വിതരണത്തിന് ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യ അനുമതി നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതേസമയം ആദ്യഘട്ടത്തിൽ മൂന്നു കോടി പേർക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് വ്യക്തമാക്കി.
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മുന്നിലുള്ള ആരോഗ്യ പ്രവർത്തകർക്കും മറ്റുമാണ് ആദ്യഘട്ടത്തിൽ സൗജന്യമായി വാക്സിൻ നൽകുന്നത്.
Keywords: Covid, Vaccine, India
COMMENTS